ആ നരാധമന് കൊലക്കുറ്റം തന്നെ .. കണ്ണില്ലാത്ത ക്രൂരതയാണ് അയാൾ ആ പിഞ്ചു കുട്ടികളോട് ചെയ്തത്. മനുഷ്യത്വം ലേശം പോലുമില്ലാതെ പിഞ്ചു കുട്ടിയോട് കാണിച്ച ഈ ക്രൂരതക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ...

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി.. തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം. കഴിഞ്ഞ പത്ത് ദിവസമായി കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിറുത്തിയിരുന്നത്.
കുമാരമംഗലത്തെ വീടിന്റെ ചുമരുകൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ആ പിഞ്ചു കുട്ടികൾ അനുഭവിച്ച നോവിന്റെ ആയിരം കഥകൾ പറഞ്ഞേനെ ... അത്രയേറെ ആ പിഞ്ചുകുട്ടികളെ അനുഭവിച്ചു കഴിഞ്ഞു.. കുട്ടികളെ ക്രൂര മര്‍ദനങ്ങൾക്കും ലൈംഗിക പീഡനങ്ങൾക്കും അയാൾ വിധേയനാക്കിയിരുന്നു. കണ്ണില്ലാത്ത ക്രൂരതയാണ് അയാൾ ആ പിഞ്ചു കുട്ടികളോട് ചെയ്തത്. ഒരിക്കലും മാപ്പർഹിക്കാത്ത അയാൾക്ക് നീതിപീഠം പരമാവധി ശിക്ഷ തന്നെ നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ..
രണ്ടാനച്ഛനായ പ്രതി അരുണിനെതിരെ കൊലക്കുറ്റത്തോടൊപ്പം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പോലീസ് ചുമത്തിയിട്ടുണ്ട് .മാർച്ച് 28ാം തീയ്യതിയാണ് തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചത്. തലയ്ക്ക് പുറമെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. മർദനമേറ്റ് പത്താം ദിവസമാണ് മരണം. കുട്ടിയുടെ ചികില്‍സയിലിരുന്ന കുട്ടിക്ക് സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു ചികിൽസ ഒരുക്കിയത്
ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് കേസിൽ പ്രധാന തുമ്പായിമാറിയത് . പ്രതി അരുണ്‍ ആനന്ദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയാണ് കുട്ടികളെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതത്രെ. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. കുട്ടികളെ വിളിച്ചിരുന്നത് റാസ്‌കല്‍ എന്നായിരുന്നു . മൂത്ത കുട്ടിക്കായിരുന്നു കൂടുതല്‍ മര്‍ദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതല്‍ സമനില തെറ്റുമ്പോള്‍ ഇളയ കുട്ടിയെയും മര്‍ദിക്കും. യുവതി തടയാന്‍ ശ്രമിച്ചാല്‍ കരണത്തടിക്കുകായും തൊഴിക്കുകായും ചെയ്യുമായിരുന്നു.
എല്ലാ ദിവസവും രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയി പുലർച്ചെ ആയിരുന്നത്രേ വീട്ടിൽ എത്താറുള്ളത് . സംഭവ ദിവസം പതിവ് പോലെ പുലർച്ചയെ വീട്ടിൽ തിരിച്ച്ചെത്തിയപ്പോൾ മരിച്ച കുട്ടിയുടെ സഹോദരനായ മുന്നുവയസുകാരൻ ഉറക്കത്തിനിടെ കിടക്കയിൽ മുത്രമൊഴിച്ചതു കണ്ടതിനെ തുടർന്നാണ് പ്രതി ഏഴുവയസുകാരനെ ക്രൂരമായി മർദിക്കാനിടയാക്കിയത്. ഇത്തരം മനുഷ്യത്വം ലേശം പോലുമില്ലാതെ പിഞ്ചു കുട്ടിയോട് കാണിച്ച ഈ ക്രൂരതക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ.
https://www.facebook.com/Malayalivartha
























