ഭാരതത്തിന്റെ മതേതര സംവിധാനം അപകടത്തിൽ; രാജ്യങ്ങളെയും ജനങ്ങളെയും ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്ന നരേന്ദ്രമോദി നാടിന് ആപത്താണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍

ഭാരതത്തിന്റെ മതേതര സംവിധാനം അപകടത്തിലാണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ . രാജ്യങ്ങളെ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്ന നരേന്ദ്രമോദി നാടിന് ആപത്താണെന്നും രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് പ്രവചിച്ചവരെ നിശബ്ദരാക്കിക്കൊണ്ട് പൊതുസമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നെല്‍ക്കുമെന്നും രാഹുല്‍ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രി ആവുമെന്നും വലിയൊരു ജനവിഭാഗം പ്രതീക്ഷിക്കുന്നതിന്റെ തെളിവാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നതെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു.
മതേതര ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യങ്ങളെ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്നുവെന്നതിന്റെ ഉദാഹരണമാണ് രാഹുല്‍ഗാന്ധിയ്ക്കെതിരെയുള്ള പ്രസ്താവനയെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം അപകടത്തിലാണ് എന്ന് പറയുന്നതിന്റെ പ്രധാനകാരണം ഇത്തരം പ്രസ്താവനകള്‍ ആണെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
മുസ്ലീം ലീഗ് വൈറസ് ആണെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്ത്യയെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുമെന്നൊക്കെ പറയുന്ന യോഗി ആദിത്യനാഥും നരേന്ദ്രമോദിയും, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയ് ഐക്യരാഷ്ടസഭയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ അയച്ച ഈ അഹമ്മദ് മുസ്ലീം ലീഗ് നേതാവാണെന്ന കാര്യം മറന്നുവെന്നും ഭയത്തോടെ മാത്രമേ ഈ പ്രസ്താവനകളെ കാണാന്‍ കഴിയൂ എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു .
https://www.facebook.com/Malayalivartha























