പെസഹയുടെ തിരുക്കർമങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി, വിവിധ ദേവാലയങ്ങളിൽ പെസഹയുടെ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേരും

പെസഹയുടെ തിരുക്കർമങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. വിവിധ ദേവാലയങ്ങളിൽ നടക്കുന്ന പെസഹയുടെ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേരും. ദേവാലയങ്ങളിൽ പെസഹ തിരുക്കർമങ്ങൾ വൈകീട്ട് ആരംഭിക്കും. പീഡനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിച്ചതിന്റെയും ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ.
അന്ത്യത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് കുരിശപ്പം മുറിക്കും. ഇത് പ്രത്യേകം തയാറാക്കിയ പാലുമായി ചേര്‍ത്താണ് കഴിക്കുന്നത്. അപ്പം മുറിക്കലിനു പിന്നാലെ പാന വായനയും നടക്കും. എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ കാല്‍കഴുകല്‍ ശുശ്രുഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. പെസഹാ വ്യാഴത്തിലെ അവസാന കുര്‍ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുകയാണ്. നാളെയാണ് ദു:ഖ വെള്ളി.
https://www.facebook.com/Malayalivartha
























