18 വര്‍ഷം കല്ല്യാട്ടെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നോട്ടം കൊണ്ട് പോലും ആരുടേയും ഉപദ്രവമില്ലാതെ ജീവിച്ച ആ അച്ഛന്റെ മകനില്ലാത്ത വീടിന്റെ പാലുകാച്ച് ഇന്ന് ; കൃപേഷിന്റെ വീടൊരുങ്ങി

കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചല്‍ ഇന്ന് . എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മ്മാണം. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍ എന്നിവര്‍ സംബന്ധിക്കും.
കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മണ്‍തറയില്‍ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേര്‍ന്നുള്ള ഈ ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങള്‍ക്കിടയിലാണ് ഏക മകന്‍ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മാണം നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.
കൃപേഷിന്റെ അനിയത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. കല്ല്യാട്ടെ ഇരട്ടക്കൊലക്കേസില്‍ സിപിഎം കൊല്ലപ്പെട്ട ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത തന്റെ ഏട്ടനെയും സുഹൃത്ത് ശരത്ത് ലാലിനെ കുറിച്ചും നടത്തുന്ന അപവാദ പ്രചരണം തങ്ങളെ വേദനിപ്പിക്കുന്നെന്ന് പറഞ്ഞ് തുടങ്ങുന്ന കത്ത്, മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ മധുരവുമായി വീട്ടിലെത്തിയ അച്ഛനെ ഓര്‍ത്തെടുക്കുന്നു.
18 വര്‍ഷം കല്ല്യാട്ടെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നോട്ടം കൊണ്ട് പോലും ആരുടേയും ഉപദ്രവമില്ലാതെ ജീവിച്ച ആ അച്ഛന്റെ മകനെയാണ് സിപിഎം കൊന്നത്. ഇനിയും ഈ മണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ഥമായി വിചാരിച്ചാല്‍ സാധിക്കുമെന്ന് കരുതുന്നെന്ന് കൃഷ്ണപ്രിയ ഏഴുതുന്നു. ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു കൊണ്ടാണ് കൃഷ്ണപ്രിയ തന്റെ കത്തവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























