സിപിഎമ്മില്‍ നിന്നും അണികൾ കൊഴിഞ്ഞുപോകുന്നു ; 65 സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സിപിഎം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ; അക്രമരാഷ്ട്രീയത്തില്‍ പ്രതിക്ഷേധിച്ചാണ് കൊഴിഞ്ഞുപോക്ക്

പെരിയ കല്യോട്ട് സിപിഎമ്മില്‍ നിന്നും അണികൾ കൊഴിഞ്ഞുപോകുന്നു . 65 സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സിപിഎം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 27 കുടുംബങ്ങളില്‍ നിന്നുള്ള 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അക്രമരാഷ്ട്രീയത്തില്‍ പ്രതിക്ഷേധിച്ചാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ നിശ്ചയിച്ചിരിക്കുന്നത്.
കല്യോട്ട് നടന്ന സ്വീകരണ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഇവരെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കല്യോട്ടെ പ്രഭാകരന്‍, കുഞ്ഞമ്പു, കൃഷ്ണന്‍, ശെല്‍വരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവന്‍ എന്നിവരെയാണ് ഡി.സി.സി. പ്രസിഡന്റ് മാലയണിയിച്ചത്.
അതേസമയം, കോണ്‍ഗ്രസില്‍ത്തന്നെയുള്ള പഴയകാല പ്രവര്‍ത്തകരെയും നിഷ്പക്ഷരായ ആളുകളെയും മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ ഏതുനിലയ്ക്കും സജീവമാണ് യു.ഡി.എഫ്. ഇത്തവണ. കല്യോട്ട് ഇരട്ടക്കൊലയെന്ന വിഷയംതന്നെ മതി അവരുടെ സംവിധാനം അതിവേഗം ചലിപ്പിക്കാന്‍.മുമ്പും ഇടതുകേന്ദ്രങ്ങളില്‍ ഞങ്ങളെ വോട്ടുചെയ്യാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ഫലം മറിച്ചായേനെ. ഇത്തവണ മനഃസാക്ഷിയുള്ള അമ്മമാര്‍ ഞങ്ങളെ തുണയ്ക്കും. കല്യോട്ടെ കൊലക്കത്തിക്ക് അമ്മമാര്‍ വിരലുകൊണ്ട് ബൂത്തില്‍ പകരം തീര്‍ക്കും. എന്നാല്‍, കല്യോട്ട് സംഭവം പാര്‍ട്ടി അപലപിച്ചതാണെന്നും അതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനെ പുറത്താക്കി പാര്‍ട്ടി സത്യസന്ധത കാട്ടിയെന്നുമാണ് സി.പി.എം.
https://www.facebook.com/Malayalivartha
























