ഒളിക്യാമറ വിവാദത്തിൽ രാഘവൻ കുടുങ്ങിയേക്കും; ചാനൽ പുറത്തു വിട്ട ദൃശ്യങ്ങൾ വ്യാജമല്ല; രാഘവന്റെ വാദം തള്ളി അന്വേഷണം സംഘം; പോലീസ് റിപ്പോർട്ട് ഡി ജി പിയ്ക്ക് കൈമാറി; കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ

കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ. വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് മേധാവി ഇ മെയിലിലൂടെ നിയമോപദേശം നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസ് നടപടി. അതേസമയം ഉടൻ നിയമോപദേശം നൽകുമെന്ന് ഡിജിപി പ്രതികരിച്ചു. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്.
കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. കമ്മിഷന് കിട്ടിയ പരാതി ഡി.ജിപിക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതുപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യത്തിന്റെ ആധികാരികത ഉറപ്പാക്കിയത്. കേസെടുക്കണമെന്ന് കണ്ണൂർ റേഞ്ച് ഐ.ജി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഒരു സിംഗപ്പൂർ കമ്പനിക്ക് ഹോട്ടൽ തുടങ്ങാൻ കോഴിക്കോട് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘത്തോട് എം.കെ. രാഘവൻ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ദേശീയ ചാനൽ പുറത്തുവിട്ടത്.
ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലിസ് തള്ളി. ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി. കമ്മീഷന് നൽകിയ പരാതികൾ കമ്മീഷൻ ഡിജിപിക്ക് കൈമാറിയിരുന്നു. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്.
https://www.facebook.com/Malayalivartha
























