ഇന്നലെ പെയ്തിറങ്ങിയ കനത്ത മഴയിൽ ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെ ബാറിന് സമീപത്ത് വെച്ച് ഓട്ടോക്ക് കൈ കാണിച്ച് മറ്റൊരാള്‍ കൂടി കയറി; പെരുമാറ്റത്തിൽ പന്തികേട് തോന്നിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടതോടെ ഡ്രൈവറുടെയും കുട്ടാളിയുടെയും തനി രൂപം പുറത്തെടുക്കാൻ തുടങ്ങി... തൃശൂരിലെത്തിയ യുവതിയ്ക്ക് സംഭവിച്ചത്!!! നടുക്കം മാറാതെ യുവതിയും ബന്ധുക്കളും
എറണാകുളത്താണ് തമിഴ്‌നാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും രാത്രിയില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാന്‍ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെ ഒളരിയില്‍ ബാറിന് സമീപത്ത് വെച്ച് ഓട്ടോക്ക് കൈ കാണിച്ച് മറ്റൊരാള്‍ കയറുകയായിരുന്നു.
ഇതോടെ തന്നെ ഇവിടെ ഇറക്കിക്കൊള്ളാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍, ഓട്ടോയില്‍ കയറിയ ആള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. പിന്നീട് വിവരമറിയിച്ചതനുസരിച്ച് വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ ഓട്ടോ ഡ്രൈവറും അപമാനിക്കാന്‍ ശ്രമിച്ചയാളും രക്ഷപ്പെട്ടു.
യുവതി നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ അഞ്ചേരി സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനും ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha