ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കണ്ട് പൊട്ടിക്കരഞ്ഞ ശേഷം തളര്‍ന്നു വീണു... ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍
ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്ബനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്‍(35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയിരുന്നു. ആലുവയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച്ച രാവിലെ ഒമ്ബതോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം.
കുട്ടി മരുന്നുകളോട് പോലും പ്രതികരിച്ചിരുന്നില്ല. എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തുകയായിരുന്നു.
തലയുടെ വലതുഭാഗത്തെ പരുക്കായിരുന്നു ഏറെ ഗുരുതരം. മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയ പിതാവാണ് ആശുപത്രിയിലെത്തിച്ചത്. കളമശേരി ഏലൂരിലെ വാടകവീട്ടിലെ ഗോവണിയില്‍നിന്നു വീണെന്ന് അമ്മ പറഞ്ഞെന്നായിരുന്നു വിശദീകരണം. അച്ഛന്‍ തനിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. കുഞ്ഞിന്റെ ദേഹം പരിശോധിച്ചതോടെ ഡോക്ടര്‍മാര്‍ക്കു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. അവരാണു പോലീസിനെ വിവരമറിയിച്ചത്. മാതാവിനോടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴേക്കും സംശയം ബലപ്പെട്ടു; ചോദ്യംചെയ്യലിന്റെ ഭാവം മാറി. താനാണു മകനെ മര്‍ദിച്ചതെന്ന് ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂന്‍ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല. ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുമ്ബോള്‍ മുഖം മറയ്ക്കാനും അവര്‍ മുതിര്‍ന്നില്ല. ബുധനാഴ്ച മുതല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ ഇന്നലെ രാവിലെ പത്തോടെയാണു മരിച്ചത്. മകനെ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി മര്‍ദിച്ചെന്നു ചോദ്യംചെയ്യലില്‍ സമ്മതിച്ച മാതാവ് ഝാര്‍ഖണ്ഡ് സ്വദേശിനി ഹന ഖാതൂനിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha