ചെങ്കൊടി തണൽ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആർക്കും അടിയറവ് വെക്കില്ല; കോരിച്ചൊരിയുന്ന മഴയത്തും ഇടതു സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനായി വോട്ടഭ്യർത്ഥിച്ച് 'തീപാട്ടുകാർ' കൊല്ലത്ത്
കൊല്ലം: നാട്ടിലെ അരാജകത്വത്തിനെതിരെ കൊല്ലങ്ങളായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു പാട്ടുപാടുന്ന തീപാട്ടുകാർ, കൊല്ലത്തും എത്തി. ഇടത് സ്ഥാനാർഥി കെ എൻ ബാലഗോപാലിന് വോട്ട് അഭ്യർത്ഥിച്ചാണ് ബാൻഡ് സംഗീതത്തിന് ഉപരിയായി പ്രതിഷേധ സംഗീതത്തെ മുറുകെ പിടിക്കുന്ന തീ പാട്ടുകാർ എത്തിയത്. കാലഘട്ടത്തിൻറെ ആവശ്യങ്ങൾ തീപ്പാട്ട് എന്ന പേരിലാണ് സംഘം ആലപിക്കുന്നത്. ഇന്ത്യയിലെ ഫാസിസ്റ്റു സർക്കാരിനെതിരെ കൊല്ലങ്ങളായി പ്രതിക്ഷേധിക്കുന്ന ഇവർ കേരളത്തിൽ എത്തിയിരിക്കുന്നത് ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടിയാണ്.
മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന്റെ ജെ.എൻ.യുവിലെ ഡൽഹി സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ട്. പര്യടനം തുടങ്ങിയത് വി.പി. സാനുവിനുവേണ്ടി മലപ്പുറത്ത് നിന്നാണ്. 18 ഭാഷകളിലായി 75 ഓളം ആളുകൾ 426 വേദികളിൽ ഇതോടകം തീ പാട്ടുകാർ പാടിക്കഴിഞ്ഞു.
ചെങ്കൊടി തണൽ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആർക്കും അടിയറവ് വെക്കില്ല. ഒരു ഇടതുപക്ഷ പ്രവർത്തകരേയും കാശുകൊടുത്ത് പാർട്ടി മാറ്റാൻ കഴിയില്ല. അതാണ് കൊല്ലത്തിന് മണ്ണിൽ പാട്ടുപാടാൻ ഞങ്ങളെത്തിയത്.ഇവിടുന്ന് ഖദറിട്ട പോയാൽ ഡൽഹിയിൽ ചെന്ന് കാവി ആവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ബാലഗോപാലന് വേണ്ടി ഞങ്ങൾ പാടുന്നു. തെറ്റുപറ്റാത്ത കൊല്ലത്തിന് ഞങ്ങൾ പാടുന്നു.ചെഗുവേരയുടേയും മലയാളിയുടെയും രാജസ്ഥാനിയുടെയും പാട്ട് പാടി അവർ കൊല്ലത്തിന്റെ തെരുവോരങ്ങളിൽ മഴക്കൊപ്പം ചുവടുവെച്ചു തീപ്പാട്ടു പാടി.
വടകരയും കണ്ണൂരും താണ്ടി കൊല്ലത്തെത്തിയ തീപ്പാട്ടുവണ്ടി നാളെ കാസർഗോഡ്, പിന്നീട് തിരിച്ചു വിപി സാനുവിന് വേണ്ടി മലപ്പുറത്തും പരിപാടികൾ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha