ചട്ടവിരുദ്ധമായി ചെലവഴിച്ചത് 82 ലക്ഷം രൂപ ; കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി വി എൻ. വാസവൻ ചട്ടവിരുദ്ധമായി 82 ലക്ഷം രൂപ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചെന്ന് കണ്ടെത്തൽ

കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി ചട്ടവിരുദ്ധമായി 82 ലക്ഷം രൂപ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചെന്ന് കണ്ടെത്തി. തെരഞ്ഞടുപ്പ് കമ്മീഷൻ 70 ലക്ഷം രുപ ചെലവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ 54 ലക്ഷമാണ് ചെലവഴിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി പി സി തോമസ് ചെലവഴിച്ചത് 48 ലക്ഷം രൂപയാണ്.
ശനിയാഴ്ച കോട്ടയത്ത് നടന്ന കണക്കെടുപ്പിലാണ് വി എൻ വാസവൻ 82 ലക്ഷം ചെലവാക്കിയതായി തെരഞ്ഞടുപ്പ് കമ്മീഷൻ തന്നെ കണ്ടെത്തിയത്. കമ്മീഷന്റെ വീഡിയോ സർവൈലൻസ് ടീമാണ് വാസവൻ യഥാർത്ഥത്തിൻ ചെലവാക്കിയ തുക കണ്ടെത്തിയത്.
ഇന്ത്യൻ റവന്യു സർവീസിലെ ഉദ്യോഗസ്ഥനാണ് കണക്ക് പരിശോധിച്ചത്. ഒപ്പം കേരള സർക്കാർ ധനവകുപ്പിലെ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. വാസവന് വേണ്ടി ഹാജരായ അഭിഭാഷകൻ യഥാർത്ഥ കണക്ക് അവതരിപ്പിച്ച കമ്മീഷനോട് തട്ടി കയറി. മറ്റു സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ചെത്തിയവർ വാസവന്റെ അഭിഭാഷകനോട് തട്ടികയറി. എന്നാൽ അഭിഭാഷകൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു.
70 ലക്ഷം രൂപയിൽ കൂടുതൽ ചെലവാക്കിയാൽ ഇലക്ഷൻ ചെലവിന്റെ പേരിൽ നടപടിയെടുക്കാമെന്നാണ് നിയമം. എന്നാൽ അധികാരത്തിലുള്ള പാർട്ടിയുടെ സ്ഥാനാർത്ഥിയോട് സാധാരണ ഉദ്യോഗസ്ഥർ മമത കാണിക്കാറുണ്ട്. എന്നാൽ വാസവനോട് അത് കാണിച്ചില്ലെന്നാണ് മനസിലാക്കേണ്ടത്. ഇത് തന്നെയാണ് വാസവന്റെയും പരാതി.
ഇത്തവണ തെരഞ്ഞടുപ്പിൽ ചെലവിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ചെലവിന്റെ വിശദാംശങ്ങൾ സർവൈലൻസ് ടീം വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. തെരഞ്ഞടുപ്പിന്റെ ചെലവുകൾ കണക്കാക്കാൻ ധനവകുപ്പിലെ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിരുന്നു.
വാസവനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതാനാവില്ല. കോട്ടയത്ത് ഇടതുമുന്നണി ജയിക്കാനുള്ള സാധ്യത തീരെ കുറവാണ്. ജയിച്ചാൽ മാത്രമാണ് ഇത്തരം തർക്കങ്ങൾ വിവാദമാകുന്നത്.
https://www.facebook.com/Malayalivartha
























