മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നാട്ടുകാരെ വട്ടംചുറ്റിച്ച് നാടകീയ സംഭവങ്ങള്‍; വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനെത്തിയ യുവാവിനെ നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിച്ച് വിവാഹപ്പന്തലിലെത്തിച്ച് മോഷ്ടാവാക്കി തല്ലിച്ചതച്ചെന്ന് പരാതി...
വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്‍മണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകൾ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഷഫീഖ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ചുരിദാര്‍ ധരിപ്പിച്ചതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ഷഫീഖിന്റെ വാദം പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മര്‍ദ്ദനമേറ്റത്.
മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖിന്റെ വാദം. ഇതു സംബന്ധിച്ച് ഷഫീഖ് പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha