തന്റെ പ്രാണന്റെ ഉയിരെടുത്ത ഉറ്റവർക്കെതിരെ മൊഴിപറയാൻ നീനു ഇന്ന് കോടതിയിലേക്ക്...പോലീസിന്റെ വീഴ്ചയെ കുറിച്ചും മൊഴി നല്‍കാൻ സാധ്യത
കേരളക്കരയെ ഞെട്ടിച്ച ദുരഭിമാനക്കൊലപാതകമായിരുന്നു കെവിൻ വധക്കേസ്. കെവിന്റെ കൊലപാതകം നേരത്തേ അറിഞ്ഞിരുന്നതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു. സുഹൃത്തും അയല്‍വാസിയുമായ ലിജോയാണ് കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് വിവരം അറിയിച്ചതെന്നും ലിജോ കോടതിയില്‍ പറഞ്ഞു.കെവിനെ കൊന്നത് തങ്ങളല്ല എന്നായിരുന്നു ഒന്നാം പ്രതി ഷാനു അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെ തള്ളികളയുന്നതാണ് കേസിലെ 26-ാം സാക്ഷിയായ ലിജോയുടെ മൊഴി.
കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. ഇതുതന്നെ നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. പോലീസിന്റെ വീഴ്ചയെ കുറിച്ചു നീനു മൊഴി നല്‍കിയേക്കും. അതേസമയം കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്ന് അഭിന്‍ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha