പതിനേഴ് സീറ്റിൽ തോറ്റാലും സി പി എമ്മിന് ന്യായീകരണമുണ്ട് ; സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന് ഇടതുപക്ഷത്തിന് ആശങ്ക; മൂന്നു സീറ്റിൽ കൂടുതൽ ജയിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ സി പിഎം.

പതിനേഴ് സീറ്റുകളിൽ ബി ജെ പി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് ആരോപിച്ച് വരാൻ പോകുന്ന വലിയ പരാജയത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് സി പി എം. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വരെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുകയാണ് പാർട്ടി. മൂന്നു സീറ്റിൽ കൂടുതൽ ജയിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് സി പിഎം.
സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന് ഇടതുപക്ഷം ആശങ്ക അറിയിച്ചത് ഈ സാഹചര്യത്തിലാണ്. കണ്ണൂര്‍, കാസര്‍കോട്, തുടങ്ങിയ മണ്ഡലങ്ങളില്‍ കാര്യമായി വോട്ടുമറിഞ്ഞെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകളില്‍ വോട്ടു കച്ചവടം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വടകരയും കോഴിക്കോടും ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജില്ലയില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നത് തന്നെ ബിജെപിയുമായുള്ള ധാരണയുടെ പുറത്താണെന്നാണ് സി പി എം ആരോപണം. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ പ്രചാരണത്തിന്റെ ചുമതലയില്‍ ജില്ലയിലെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നില്ലെന്നും സി പി എം പറയുന്നു. സംഘപരിവാര്‍ സംഘടനകളോട് അടുപ്പമുള്ള പി എം നിയാസിനായിരുന്നു രാഘവന്റെ പ്രചാരണ ചുമതല. ഇത് വോട്ടുകച്ചവടത്തിനുള്ള ധാരണ വെളിപ്പെടുത്തുന്നുവെന്നും പി മോഹനന്‍ പറഞ്ഞു.
തിരുവനന്തപുരം, ത്യശൂർ, പത്തനംതിട്ട ജില്ലകളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിഞ്ഞെന്ന് സി പി എം നേരത്തെ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇതിനുള്ള സാധ്യതകൾ തെളിഞ്ഞെങ്കിലും മൂന്നു ജില്ലകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാതി പറഞ്ഞതിനെ തുടർന്ന് സ്ഥിതിഗതികൾ മാറിയിരുന്നു. തിരുവനന്തപുരത്തെങ്കിലും കോൺഗ്രസിന്റെ വോട്ടിൽ ഒരു നിശ്ചിത ശതമാനം കോൺഗ്രസിന് തന്നെ ലഭിച്ചിരുന്നു. അതേ സമയം ശശിതരൂരിന്റെ ഭൂരിപക്ഷം കുറഞ്ഞാൽ വോട്ട് ബിജെപിക്ക് മറിഞ്ഞെന്ന് മനസിലാക്കേണ്ടി വരും. പത്തനംതിട്ട, തൃശൂർ ജില്ലകളിൽ പക്ഷേ കോൺഗ്രസിന്റെ വോട്ടുകൾ വൻതോതിൽ മറിഞ്ഞിട്ടുണ്ട്.
കള്ളവോട്ട് ആരോപണം കൂടി ശക്തമായതോടെ സി പി എം പ്രതിരോധത്തിലായിരിക്കുകയാണ്. യു ഡി എഫും വൻതോതിൽ കള്ളവോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾ ഇടതു മുന്നണിയുടെ കള്ളവോട്ടിനാണ് പ്രചരണം നൽകുന്നത്. ഇത് സി പി എമ്മിനെതിരെയുള്ള മാധ്യമവേട്ടയാണെന്നാണ് ആക്ഷേപം. സിപിഎം എന്തൊക്കെ പറഞ്ഞാലും പാർട്ടി പ്രതിസനിധിയിലാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സി പി എമ്മിന് കഴിഞ്ഞിട്ടില്ല.
ആറ്റിങ്ങലിൽ പോലും ബിജെപി വോട്ടു മറച്ചെന്നാണ് ആരോപണം. ശോഭാ സുരേന്ദ്രനാണ് ആറ്റിങ്ങലിൽ സ്ഥാനാർത്ഥി. എന്നിട്ടും വോട്ട് മറിച്ച് അടൂർ പ്രകാശിന് നൽകിയെന്നാണ് ആരോപണം. കടുത്ത മത്സരമാണ് ഇക്കുറി കേരളത്തിൽ നടന്നത്. അതു കൊണ്ടു തന്നെ കോൺഗ്രസ് വോട്ടുകൾ ബി ജെ പിക്ക് മറിഞ്ഞെന്ന ആക്ഷേപം തീർത്തും വിശ്വസിക്കാനാവില്ല.
https://www.facebook.com/Malayalivartha



























