വനമേഖല പിന്നിട്ട് വളവു തിരിഞ്ഞയുടനെ റോഡിലേക്ക് ഇറങ്ങിയെത്തിയ കൊമ്ബന്റെ മുന്നില്‍പ്പെട്ടു... കാട്ടാനയുടെ മുന്നില്‍ പെട്ട യുവാക്കള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു!!! രണ്ടും കല്‍പിച്ച് യുവാവ് മുന്നോട്ട് എടുത്തതോടെ ആന തുമ്ബിക്കെ കൊണ്ട് വണ്ടിയിലും ബൈക്കിന്റെ പിന്നിലിരുന്ന യുവാവിന്റെ ദേഹത്തും അടിച്ചു; ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ തോളില്‍ എടുത്ത് ഓടി കൂട്ടുകാരന്‍... കൈക്കുഴയില്‍ പൊട്ടലുണ്ടായിരുന്നിട്ടും ആ വേദന മറന്ന് കൂട്ടുകാരനെ രക്ഷിക്കാൻ നോക്കിയ യുവാവിനെ അഭിനന്ദിച്ച് സോഷ്യൽമീഡിയ...

സ്വന്തം ജീവൻ പണയപ്പെടുത്തി കൂട്ടുകാരനെ രക്ഷിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദാസനക്കരയില്‍ വനമേഖല പിന്നിട്ടു വളവു തിരിഞ്ഞയുടനെ റോഡിലേക്ക് ഇറങ്ങിയെത്തിയ കൊമ്ബന്റെ മുന്നില്‍പ്പെട്ടു. കാട്ടാനയുടെ മുന്നില്‍ പെട്ട യുവാക്കള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ രണ്ടും കല്‍പിച്ച് യുവാവ് വണ്ടി മുന്നോട്ട് എടുത്തു. തുടര്‍ന്ന് ആനയുടെ തെട്ടടുത്തുകൂടി പോയെങ്കിലും ആന തുമ്ബിക്കെ കൊണ്ട് വണ്ടിയിലും ബൈക്കിന്റെ പിന്നിലിരുന്ന യുവാവിന്റെ ദേഹത്തും അടിച്ചു. തുടര്‍ന്ന് ബൈക്ക് മുന്നിലുള്ള വൈദ്യുതത്തൂണില്‍ ഇടിച്ചു മറിഞ്ഞു. ഇരുവരും രണ്ടിടത്തേക്കു തെറിച്ചു വീണു. വീഴ്ചയില്‍ തുടയെല്ലു പൊട്ടിയ പ്രജിത്തിന്റെ നേരേ ആന ഓടിയടുക്കുന്നതു കണ്ടു ഷനു ഉടന്‍ ഓടിയെത്തി പ്രജിത്തിനെ തോളിലേറ്റി കാടിനു പുറത്തേക്കു കുതിച്ചു.
അപ്പോഴേക്കും ആന പിന്തിരിഞ്ഞു. പ്രജിത്തിനെ എടുത്ത് ഓടിയ ഷനുവിന്റെ കൈക്കുഴയില്‍ പൊട്ടലുണ്ടായിരുന്നതു പിന്നീടാണ് അറിഞ്ഞത്. ഉടന്‍ അതുവഴിയെത്തിയ വാഹനത്തില്‍ ഇരുവരെയും പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു ബത്തേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മദ്രാസ് റെജിമെന്റില്‍ പെട്ട മധ്യപ്രദേശില്‍ സൈനികനാണു ഷനു. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഫുട്‌ബോള്‍ കളിക്കാനെത്തുകയായിരുന്നു. ഇരുവരും ഗോളടിച്ച് ടീമിനെ ജയത്തിലെത്തിച്ച ശേഷം മടങ്ങുമ്ബോഴാണു സംഭവം.മാനന്തവാടി ആറാട്ടുതറ പുതിയ വീട്ടില്‍ പ്രജിത്ത് മാനന്തവാടി കമ്മന മൂത്തേടത്ത് ഷനു എന്നിവരാണു രാത്രി 7.30നു കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha



























