Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തുടക്കത്തിലേ കല്ലുകടി... ബിജെപിയുടെ പിന്തുണ തേടാതെ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി; ജോര്‍ജിന്റെ ശൈലി ബി.ജെ.പിക്കു ചേര്‍ന്നതല്ലെന്ന് വിമര്‍ശനം

17 MAY 2019 10:13 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് ബിജെപിയ്ക്കുണ്ടാക്കി കൊടുത്ത ഇമേജ് ചെറുതല്ല. എന്‍ഡിഎയുടെ ഭാഗമാകുകയും ക്രിസ്ത്യന്‍ നൂനപക്ഷത്തിന്റെ കുറച്ച് വോട്ടുകള്‍ നേടിക്കൊടുക്കാനും പിസി ജോര്‍ജിനായി. എന്നാല്‍ പി.സി. ബിജെപിയെ കൂട്ടുപിടിച്ചത് സ്വന്തം മകന്‍ ഷോണിന് പാലായിയില്‍ സീറ്റ് തരപ്പെടുത്താനായിരുന്നു എന്നത് പിന്നീട് പുറത്തായി. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയിലാകുന്നത്. 

എന്‍.ഡി.എ. ബന്ധത്തില്‍ പി.സി. ജോര്‍ജിനു തുടക്കത്തിലേ കല്ലുകടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ കോട്ടയത്തു ബി.ജെ.പി. കോട്ടയം പാര്‍ലമെന്റ് നേതൃ യോഗവും തെരഞ്ഞെടുപ്പ് വിശകലനവും നടക്കുന്നതിനിടെയാണ് ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. 

പാലായില്‍നിന്നുള്ള നേതാക്കളാണ് ജോര്‍ജിനെതിരേ യോഗത്തില്‍ തുറന്നടിച്ചത്. പി.സി. ജോര്‍ജിന്റെ ശൈലി ബി.ജെ.പിക്കു ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ വിമര്‍ശനം.

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മക്കള്‍ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതാണ് ബി.ജെ.പിയുടെ നിലപാടെന്നും അതിനു വിരുദ്ധമായി പി.സി. ജോര്‍ജ് മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

പാലായും പൂഞ്ഞാറും അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ഇവിടെ പിതാവും മകനും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ തവണ പാലായില്‍ മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ത്ഥി എന്‍. ഹരി ഒറ്റയ്ക്ക് ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ വിജയിക്കാനാവശ്യമായ വോട്ട് ബി.ജെ.പിക്ക് ഒറ്റയ്ക്കു സമാഹരിക്കാന്‍ കഴിയും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഘടകകക്ഷിക്കു നല്‍കിയതിലൂടെ ബി.ജെ.പി. പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പാലാ ഉപതെരഞ്ഞെടുപ്പിലും സീറ്റ് ഘടകകക്ഷിക്ക് നല്‍കിയാല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടാകും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നു സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. നല്‍കിയ സഹായം ഇത്തവണ ഉണ്ടായില്ലെന്ന് ഏഴു നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള നേതാക്കളും പറഞ്ഞു. 

എസ്.എന്‍.ഡി.പിയില്‍നിന്ന് അനുകൂല സമീപനം ലഭിച്ചില്ല. ഈ കാരണത്താലാണ് ബി.ഡി.ജെ.എസ്. ഉള്‍വലിഞ്ഞു നിന്നതെന്ന വിമര്‍ശനവുമുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായത്. കോട്ടയത്തും പത്തനംതിട്ടയിലും ജനപക്ഷം പ്രവര്‍ത്തകര്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനു മുപ്പതിനായിരം വോട്ട് അധികമായി നേടിക്കൊടുക്കന്‍ ജനപക്ഷത്തിന് കഴിഞ്ഞുവെന്നായിരുന്നു അവകാശവാദം. 

പത്തനംതിട്ട ജില്ലാ കമ്മറ്റി പി.സി. ജോര്‍ജിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോട്ടയം ജില്ലാ കമ്മറ്റി യോഗത്തില്‍ പി.സി. ജോര്‍ജിനെ തള്ളിപ്പറഞ്ഞ് ചര്‍ച്ച നടന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 minute ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

Malayali Vartha Recommends