Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രേമ വിവാഹം എത്തിച്ചത്... മാതാപിതാക്കള്‍ അന്ന് പറഞ്ഞതാ മോളേ നീ പോകരുത് പിന്നീട് കരയേണ്ടി വരും; ആദ്യത്തെ അമിത സന്തോഷം വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കുറഞ്ഞ് കുറഞ്ഞു വന്നു; അവസാനം രണ്ട് പെണ്‍മക്കളെ തനിച്ചാക്കി ഭര്‍ത്താവ് അന്തകനായി 

17 MAY 2019 11:05 AM IST
മലയാളി വാര്‍ത്ത

പ്രേമ വിവാഹം എവിടെ കൊണ്ടെത്തിക്കുമെന്ന് ആ മാതാപിതാക്കള്‍ അന്നേ പറഞ്ഞതാ... പക്ഷെ അന്നൊക്കെ പ്രിയതമന്റെ സ്‌നേഹത്തിന് മുമ്പില്‍ അച്ഛനും അമ്മയും ഒക്കെ ശത്രുവായി മാറി. ലോകത്തേറ്റവും വലിയ സ്‌നേഹമുള്ളവന്റെ കൂടെ ഒന്നായി. ആ പ്രാണനാഥന്‍ തന്നെ പ്രാണനുമെടുത്തു. 

ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂര്‍ വീട്ടില്‍ സ്മിതയുടെ (38) ജീവിതം കരളലിയിക്കുന്നതാണ്. നഴ്‌സിംഗ് അസിസ്റ്റന്റായിരുന്ന സ്മിത വിളപ്പില്‍ശാല ചേലക്കാട് ഇന്ദിരാഭവനില്‍ മാധവന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മൂന്നുമക്കളില്‍ മൂത്തയാളാണ്. വീടിനു സമീപത്തെ ആശ്രമത്തില്‍ നിത്യ സന്ദര്‍ശകരായിരുന്നു സ്മിതയും സജീവ്കുമാറും. പരിചയം പ്രണയത്തിലേക്ക് വഴിമാറി. 

വീട്ടുകാരുടെ സമ്മതം കൂടാതെ സജീവിനൊപ്പം ജീവിക്കാന്‍ നിശ്ചയിച്ച് സ്മിത ഇറങ്ങിപ്പുറപ്പെട്ടു. സ്ത്രീധനമില്ലാതെയുള്ള വിവാഹത്തിന് സജീവിന്റെ വീട്ടിലും സമ്മതമുണ്ടായില്ല. സ്ത്രീധനത്തെച്ചൊല്ലിയുള്ള മുറുമുറുപ്പ് ശാരീരിക ഉപദ്രവത്തിലേക്ക് വഴിമാറുകയായിരുന്നു. സജീവ്കുമാര്‍ എന്നും മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്. ഭക്ഷണമെല്ലാം തട്ടിത്തെറിപ്പിക്കും. സ്മിതയും മക്കളും കരഞ്ഞ് കാലുപിടിച്ചാലും രക്ഷയില്ല. വിശേഷ ദിവസങ്ങളെല്ലാം മര്‍ദ്ദനത്തിലും കണ്ണീരിലുമാണ് കലാശിക്കാറുള്ളത്. 

ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്മിത അടിവയറ്റില്‍ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ബന്ധുക്കളെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സ്മിത കൂട്ടാക്കിയില്ല. ഇതോടെ ബന്ധുക്കളാരും സ്മിതയെ അന്വേഷിച്ച് വരാതായി. കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കവേ സജീവ്കുമാര്‍ അവിടെയെത്തി ബഹളമുണ്ടാക്കി. സര്‍ട്ടിഫിക്കറ്റുകള്‍ തീയിട്ടു നശിപ്പിച്ചു. തന്റെയും മക്കളുടെയും ചെലവുകള്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ ആശ്രയിക്കാതെ നടത്തിക്കാനാണ് സ്മിത ജോലിക്ക് പോയിരുന്നത്. 

അടുത്തിടെ നെടുമങ്ങാട്ടെ ആശ്വാസ് മെഡിക്കല്‍ ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അവിടെയും ഭീഷണിയുണ്ടായി. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് ഒടുവില്‍ സ്മിതയുടെ ജീവനെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസും തെളിവെടുപ്പിന് എത്തിയപ്പോള്‍ പരിസരവാസികളും നാട്ടുകാരും സജീവ്കുമാറിന്റെ മാതാവിനെതിരെയും പരാതിയുമായി രംഗത്തുവന്നു. ഇവരുടെ പ്രേരണയിലാണ് സ്മിതയെ സജീവ്കുമാര്‍ മര്‍ദ്ദിച്ചിരുന്നതെന്ന് ചിലര്‍ ആരോപിച്ചു. 

ബുധനാഴ്ച രാത്രി 11നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നെടുമങ്ങാട്ടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ സ്മിത ജോലി കഴിഞ്ഞ് രാത്രി എട്ടിന് വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന സജീവ്കുമാര്‍ മര്‍ദ്ദിച്ചു. ഇതേത്തുടര്‍ന്ന് സ്മിത അയല്‍ വീട്ടില്‍ അഭയം തേടി. രാത്രി പതിനൊന്നോടെ സ്മിത വീട്ടില്‍ തിരിച്ച് വന്നപ്പോഴാണ് ക്ഷുഭിതനായ സജീവ്കുമാര്‍ കത്തിക്ക് കുത്തിയത്. കുത്തേറ്റ സ്മിത വീടിന് പുറത്തേക്ക് ഓടിയെങ്കിലും സജീവ് കുമാര്‍ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വലിച്ചിഴച്ച് വഴിയിലിട്ട ശേഷം കഴുത്തറുക്കുകയായിരുന്നു. ഇവിടെ ബഹളം പതിവായിരുന്നതിനാല്‍ നാട്ടുകാര്‍ കാര്യമാക്കിയില്ല. സ്മിതയുടെ കഴുത്തില്‍ 14 സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റു. തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ അറ്റു. മരണം ഉറപ്പാക്കും വരെ സമീപത്ത് നിന്ന സജീവ് സാരി കൊണ്ട് മൃതദേഹം മൂടിയ ശേഷമാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

സംഭവം നടക്കുമ്പോള്‍ സജീവ്കുമാറിന്റെ മകളും അമ്മയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കാര്‍പെന്‍ഡറായ സജീവ് സ്ഥിരം മദ്യപാനിയാണെന്നും വീട്ടില്‍ വഴക്കിട്ട് സ്മിതയെ ഉപദ്രവിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. പാര്‍വതി (പത്താംക്ലാസ്), ഭദ്ര (ഒമ്പതാം ക്‌ളാസ്) എന്നിവര്‍ മക്കളാണ്. 

പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വയനാട്ടില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സ്മിതയുടെ അച്ഛന്‍ മാധവന്‍ നായര്‍ ഇന്ന് നാട്ടിലെത്തിയശേഷം ഉച്ചയോടെ കുടുംബ വീട്ടില്‍ സംസ്‌കരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (10 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (24 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (32 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (11 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends