മകൻ കെട്ടിപടുത്തുയർത്തിയ വീട്ടിൽ കൃഷ്ണമ്മയ്ക്ക് പ്രത്യേകം മുറിയും, അടുക്കളയും; പട്ടാളക്കാരനായിരുന്ന ഭർത്താവ് മരിച്ചതോടെ പെന്‍ഷനായി കിട്ടിയിരുന്നത് 25,000 രൂപ:- മാനസികമായി ബുദ്ധിമുട്ടുള്ള രണ്ടാമത്തെ മകള്‍ക്ക് കൃഷ്ണമ്മ പണം നൽകിയിരുന്നെങ്കിലും, ചന്ദ്രൻ ഇത് ചോദ്യം ചെയ്തു തർക്കമായി- മരണം നടന്ന ദിവസം രാത്രി കൃഷ്ണമ്മ സുഖമായി കിടന്നുറങ്ങിയത് അയൽവാസിയുടെ വീട്ടിൽ

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃമാതാവ് കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും ഉണ്ടെന്ന് കണ്ടെത്തി. കൃഷ്ണമ്മയുടെ മുറിക്കു മാത്രം പ്രത്യേകം താക്കോല്‍. സംഭവം നടന്നതു മുതല്‍ പൂട്ടിയ നിലയിലുള്ള മുറി തുറന്ന് പരിശോധിക്കാന്‍ ഇന്നലെ രാവിലെയെത്തിയ പോലീസ് സംഘത്തിനായില്ല.
ലേഖയുടെയും വൈഷ്ണവിയുടെയും മരണം നടന്ന ദിവസം രാത്രി സമീപവാസിയായ സെബാസ്റ്റ്യന്റെ വീട്ടിലാണ് കൃഷ്ണമ്മ കിടന്നത്. കൃഷ്ണമ്മ ലേഖയെ വാക്കുകള്‍കൊണ്ട് വേദനിപ്പിക്കാറുണ്ടെന്നും പോലീസിന് വ്യക്തമായി. ഒരിക്കല്‍ പോലും ഇവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ലേഖയും കൃഷ്ണമ്മയും തമ്മില്‍ സംസാരിക്കാറുമില്ല. ലേഖയെ കൃഷ്ണമ്മയുടെ ഭര്‍ത്താവ് രുദ്രന്‍ പട്ടാളത്തിലായിരുന്നു. മരണശേഷം ലഭിക്കുന്ന പെന്‍ഷന്‍ തുക ഉപയോഗിച്ചായിരുന്നു കൃഷ്ണമ്മയുടെ ജീവിതം.
പെന്‍ഷന്‍ തുകയെച്ചൊല്ലി മകനുമായി തര്‍ക്കമുണ്ടായിരുന്നുവെന്ന് സമീപവാസി പറയുന്നു. പെന്‍ഷനായി ലഭിക്കുന്ന 25,000 രൂപ എന്തുചെയ്യുന്നുവെന്നായിരുന്നു ചന്ദ്രന്റെ ചോദ്യം. തര്‍ക്കം മുറുകിയപ്പോള്‍ 13,400 രൂപ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് സമീപവാസിയെ സാക്ഷിയാക്കി രേഖ കാട്ടി കൃഷ്ണമ്മ ബോധ്യപ്പെടുത്തി. മാനസികമായി ബുദ്ധിമുട്ടുള്ള രണ്ടാമത്തെ മകള്‍ക്കു കൃഷ്ണമ്മ പണം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















