ശരീരത്തിലെ രഹസ്യ കേന്ദ്രങ്ങളിലൂടെ സ്വർണം കടത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് ; വിമാനത്താവളങ്ങളിൽ സ്വർണം കടത്തുന്നവരിൽ അധികവും സ്ത്രീകളെന്ന് ഡി ആർ ഐക്ക് വിവരം ലഭിച്ചു

വിമാനത്താവളങ്ങളിൽ സ്വർണം കടത്തുന്നവരിൽ അധികവും സ്ത്രീകളെന്ന് ഡി ആർ ഐക്ക് വിവരം ലഭിച്ചു. ഇത്തരം സ്ത്രീകൾക്ക് ഉന്നത തല ബന്ധങ്ങൾ ഉണ്ടെന്നാണ് വിവരം. അഭിഭാഷകനായ ബിജുമോഹനൽ തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിൽ സ്ത്രീകളെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസിന് സുപ്രധാന വിവരം ലഭിച്ചത്.
പുരുഷൻമാരായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയാത്ത ശരീരത്തിലെ രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ എളുപ്പമാണെന്ന വിവരമാണ് റവന്യു ഇന്റലിജൻസിന് ലഭിച്ചിരിക്കുന്നത്.
സ്ത്രീകളുടെ വൻ റാക്കറ്റാണ് സ്വർണകടത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന വിവരം കസ്റ്റംസിനെ ഞ്ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്ത്രീകൾ വിമാനതാവളത്തിലെത്തുമ്പോൾ കർശനമായ പരിശോധനകൾ സാധാരണ നടത്താറില്ല. അവർ സ്വർണ്ണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ കടത്തുമെന്ന മുൻധാരണയില്ലാത്തതാണ് കാരണം. 2018 നവംബർ മുതൽ 2019 മാർച്ച് വരെ തിരുവനന്തപുരം വിമാനതാ വളത്തിലൂടെ സ്വർണം കടത്തിയ 40 സ്ത്രീകളുടെ വിവരമാണ് റവന്യൂ ഇന്റലിജൻസിന് ലഭിച്ചത്. അന്വേഷണം പുറത്തു വരാതിരിക്കാൻ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യയെയാണ് അഭിഭാഷകനായ ബിജു കള്ളക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചിരുന്നത്. ബിജുവും ഭാര്യയും ഒറ്റയ്ക്ക് കള്ളകടത്ത് നടത്തിയതായി ഉദ്യോഗസ്ഥർ കരുതുന്നില്ല. ബിജുവിന്റെ ഭാര്യ വിനീതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോൾ തന്നെ അക്കാര്യം വ്യക്തമായിരുന്നു . ബിജുവിന്റെ നിർബന്ധത്തിന് വഴങ്ങി ഭാര്യ നാലുവട്ടം സ്വർണം കടത്തിയെന്നാണ് റിപ്പോർട്ട്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘങ്ങളായാണ് ഇവർ ദുബായിൽ പോയി കേരളത്തിലേക്ക് സ്വർണ്ണം കടത്തുന്നത്. ദുബായിൽ ഒളിവിൽ കഴിയുന്ന കേസിലെ മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാൻ വിദേശ ഏജൻസികളുടെ സഹായം തേടാനാണ് റവന്യൂ ഇന്റലിജൻസ് തീരുമാനിച്ചിരിക്കുന്നത്. ബിജുവിന്റെ സ്വഭാവം കാരിയർമാരെ ഉപയോഗിച്ച് സ്വർണം കടത്തുക എന്നതായിരുന്നു. ബിജു, തന്നെ സ്വർണം കടത്താൻ ഉപയോഗിച്ചതായി വിനീത മൊഴി നൽകിയിട്ടുണ്ട്. 20 കിലോ സ്വർണമാണ് വിനീത കടത്തിയത്.
സ്വർണം മാത്രമല്ല വിദേശകറൻസിയും കടത്താൻ താൻ ശ്രമിച്ചതായി വിനീതയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. ജിത്തു ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അഭിഭാഷകനായ ബിജുവും വിഷ്ണുവും കീഴടങ്ങുമെന്നാണ് റവന്യൂ ഇന്റലിജൻസ് കരുതുന്നത്. സമ്മർദ്ദം ശക്തമാക്കിയാൽ പ്രതികൾ കീഴടങ്ങുമെന്നാണ് കരുതുന്നത്.
സ്വർണം കടത്തുന്ന സ്ത്രീകളെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഹായിച്ചിരുന്നതായി ഇന്റലിജൻസ് കരുതുന്നു. ഇല്ലെങ്കിൽ സ്ത്രീകൾക്ക് ഇത്തരം കള്ള കച്ചവടങ്ങൾ നടത്തുക എളുപ്പമല്ല. അത്തരം അന്വേഷണങ്ങളാണ് റവന്യു ഇന്റലിജൻസ് നടത്തുന്നത്.
https://www.facebook.com/Malayalivartha
























