Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള; തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്ന് ഐസക്കിന്റെ സുഹൃത്തുക്കൾ

22 MAY 2019 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡലപൂജയ്‌ക്ക്‌ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടികയ്ക്ക് എതിരെ ഉയർന്ന പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു

സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി...

പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിയമനടപടി സ്വീകരിച്ചതോടെ ഐസക്കിന്റെയും പിള്ളയുടെയും പൊതു സുഹൃത്തുക്കൾ വിഷയത്തിൽ ഇടപെട്ടു. തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്നാണ് ഐസക്കിന്റെ സുഹൃത്തുക്കൾ പിള്ളയെ ഉപദേശിക്കുന്നത്. പിള്ള അത് കേൾക്കുമോ എന്നാണ് അറിയേണ്ടത്.

പത്ത് കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജോസഫ് തോമസ് മുഖേനയാണ് പിള്ള വക്കീല്‍ നോട്ടീസ് അയച്ചത് . ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം കേരള വികസനം അട്ടിമറിക്കാനുള്ള സുവര്‍ണ്ണാവസരമാണെന്നും വികസനം അട്ടിമറിച്ച അദ്ദേഹത്തെ പൊതു ശത്രുവമായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്നുമാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഐസക്കിന്റെ പ്രസ്താവനയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സോഷ്യല്‍ മീഡയക്ക് നിയമത്തിന്റെ മുന്നില്‍ പ്രത്യേക പരിഗണന ഇല്ല. പൊതു പ്രവര്‍ത്തകരെ എന്തു ചെയ്യാം എങ്ങനെയും വേട്ടയാടാം എന്ന രീതിക്ക് മാറ്റം വേണം. അതിനാലാണ് നിയമനടപടി സ്വീകരിച്ചത്. നഷ്ടപരിഹാരതുക ശബരിമല വിഷയത്തില്‍ വേട്ടയാടി ഇന്നും വേദന അനുഭവിക്കുന്നവര്‍ക്ക് നല്‍കും. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മുഖേന അപകീര്‍ത്തിപ്പെടുത്തിയതിന് 11 കേസുകള്‍ കൂടി ഫയല്‍ ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആറ്റിങ്ങലില്‍ വര്‍ഗ്ഗീയ ചുവയുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ച് സിപിഎം മുന്‍എംഎല്‍എ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെളിവായി നല്‍കിയ പ്രസംഗത്തിന്റെ സിഡി ആവശ്യപ്പെട്ടതനുസരിച്ച് തന്നു. സിഡി പരിശോധിച്ചു. തെറ്റായിട്ടൊന്നും പ്രസംഗിച്ചിട്ടില്ല. ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് പരാതി നല്‍കിയത്.

ശബരിമലവിഷയത്തില്‍ ഇരുമുന്നണികളും ഇപ്പോള്‍ തമ്മലടിക്കുകയാണ്. ബിജെപി മുമ്പ് പറഞ്ഞതു പോലെ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി.

നെഹ്‌റു കുടുംബം ഭരണത്തില്‍ വന്നാലെ ഭരണഘടനയും നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കൂ എന്നാണ് ഏ.കെ. ആന്റണിയുടെ പ്രസ്താവന. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത് ആസ്സാം എഐസിസിയില്‍ പ്രസ്താവന നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ഐസക്കും പിള്ളയും തമ്മിലുള്ള കേസ് കൃത്യമായി മുന്നോട്ടു പോവുകയാണെങ്കിൽ പോസ്റ്റിട്ട സാഹചര്യം ഐസക്കിന് വിശദമാക്കേണ്ടി വരും . മാത്രവുമല്ല തെളിവില്ലാതെ ഇപ്രകാരം എഴുതിയതിന് മറുപടിയും പറയേണ്ടി വരും. സാധാരണ ഗതിയിൽ രാഷ്ട്രീയക്കാർ ഇത്തരം കേസുകളുമായി മുന്നോട്ടു പോകുന്ന പതിവില്ല. അത്തരത്തിൽ മുന്നോട്ട് പോയാൽ ശിക്ഷിക്കുന്ന പതിവുമില്ല.എന്നാൽ ഇവിടെ നിയമം ഐസക്കിന് എതിരാണ്.

യഥാർത്ഥത്തിൽ തെരഞ്ഞടുപ്പിന് ശേഷം നടന്ന ഒരു പ്രസ്താവനാ യുദ്ധം മാത്രമായിരുന്നു ഐസക്കിന്റെ പോസ്റ്റ്. എന്നാൽ അത് ശ്രീധരൻ പിള്ളയെ മാനസികമായി തളർത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിൽ നടന്ന ചില കേരളവിരുദ്ധ കളികളാണ് പിള്ളയെ കുഴപ്പത്തിലാക്കിയത്. ഇതിൽ ബി ജെ പിയുടെ കേരള ഘടകത്തിനും പ്രത്യേകിച്ചൊരു റോളും ഉണ്ടായിരുന്നില്ല. ഏതായാലും സംഗതി കുഴപ്പമായ സ്ഥിതിക്ക് പിള്ളയെ പ്രീണിപ്പിച്ച് കേസ് പിൻവലിക്കാനാണ് തോമസ് ഐസകിന്റെ ശ്രമം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാന സർവീസുകൾ താറുമാറിൽ  (19 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (51 minutes ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (1 hour ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (1 hour ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (1 hour ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (1 hour ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (10 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (10 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (10 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (13 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (13 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (14 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (14 hours ago)

Malayali Vartha Recommends