ഷൂകൊണ്ട് അടിച്ചപ്പോള്‍ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാന്‍ സൗമ്യയോട് ചോദിച്ചു; അന്ന് എന്റെ കുഞ്ഞ് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവന്‍ പോയത്- മാവേലിക്കരയിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസര്‍ സൗമ്യയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ...
വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് ഫോണ്‍ ബ്ലോക്ക് ചെയ്‌തെന്ന പേരില്‍. ശല്യം സഹിക്കാതെ വന്നപ്പോഴാണ് അജാസിന്റെ ഫോണ്‍ സൗമ്യ ബ്ലോക്ക് ചെയ്തത്. ഇതൊടെയാണ് സൗമ്യയെ കൊല്ലാന്‍ ഇതിന് മുമ്ബ് അജാസ് എത്തിയത്. ഇക്കാര്യം സൗമ്യയുടെ അമ്മയാണ് വെളിപ്പെടുത്തുന്നത്. സൗമ്യയെ മുമ്പും അജാസ് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഫോണ്‍ ബ്ലാക്ക് ചെയ്‌തെന്ന പേരില്‍ അജാസ് സൗമ്യയുടെ മേല്‍ പെട്രോള്‍ ഒഴിച്ചെന്നും ദേഹം മുഴുവന്‍ ഷൂ കൊണ്ട് അടിച്ചെന്നും സൗമ്യയുടെ അമ്മ വെളിപ്പെടുത്തി.
ശനിയാഴ്‌ച്ച വൈകിട്ട് മൂന്നരയോടെയാണ് മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ ആലുവ ട്രാഫിക് പൊലീസില്‍ ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയത്. ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം കൊടുവാള്‍ കൊണ്ടു വെട്ടിയ പ്രതി അജാസ് പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സൗമ്യ തല്‍ക്ഷണം മരിച്ചു. അജാസിനും ഗുരുതരമായ പൊള്ളലേറ്റു. ഇന്നാണ് അജാസിന്റെ വിവാഹ അഭ്യര്‍ത്ഥന പുറംലോകത്ത് ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് അമ്മ എത്തിയതും. അമ്മയാണ് മുമ്ബ് അജാസ് ആക്രമിക്കാന്‍ എത്തിയത് പൊലീസിനോട് പറഞ്ഞത്.
'അടിച്ചപ്പോള്‍ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാന്‍ സൗമ്യയോട് ചോദിച്ചു. അന്ന് എന്റെ കുഞ്ഞ് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവന്‍ പോയത്. പിന്നീട് കാശ് കൊടുക്കാന്‍ പോയപ്പോള്‍ അജാസ് അത് വാങ്ങിയില്ല. തന്നെ ഉപദ്രവിച്ചതിന്റെ കുറ്റബോധത്തിലാണ് അജാസ് കാശ് വാങ്ങാത്തതെന്ന് അപ്പോള്‍ സൗമ്യ പറഞ്ഞു' അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നുവെന്നും സൗമ്യയുടെ അമ്മ സ്ഥിരീകരിക്കുന്നു. ഒന്നേകാല്‍ ലക്ഷം രൂപ സൗമ്യ അജാസില്‍ നിന്നും വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാന്‍ അജാസ് തയ്യാറായില്ലെന്നും അമ്മ പറയുന്നു. തന്നെ അപായപ്പെടുത്താന്‍ അജാസ് എന്നയാള്‍ ശ്രമിച്ചേക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകനും വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha