തന്റെ അഭിഭാഷനെ ഹൈജാക്ക് ചെയ്തതായി യുവതിക്ക് സംശയം; ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയുടെ അഭിഭാഷകനെ ബിനോയ് സ്വാധീനിച്ചതായി റിപ്പോർട്ട്; ഇപ്പോഴുള്ള അഭിഭാഷകനെ യുവതിയുടെ കുടുംബം ഒഴിവാക്കും എന്ന് സൂചന

ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയുടെ അഭിഭാഷകനെ ബിനോയ് സ്വാധീനിച്ചതായി റിപ്പോർട്ട്. ഇപ്പോഴുള്ള അഭിഭാഷകനെ യുവതിയുടെ കുടുംബം ഒഴിവാക്കും എന്ന് സൂചന. ഇനി കേസ് പരിഗണിക്കുമ്പോൾ പുതിയ അഭിഭാഷകനായിരിക്കും യുവതിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുക.വ്യാഴാഴ്ച പഴയ അഭിഭാഷകൻ ഹാജരായാൽ വരും ദിവസങ്ങളിൽ പുതിയ അഭിഭാഷകൻ ചുമതലയേൽക്കും.
കേസ് കൂടുതൽ ശക്തമാക്കാനാണ് അഭിഭാഷകനെ മാറ്റുന്നതെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. മുൻകൂർ അപേക്ഷ പരിഗണിക്കും മുമ്പ് കൂടുതൽ തെളിവുകൾ ഹാജരാക്കാനും യുവതിയുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്. അത് പുതിയ അഭിഭാഷകനായിരിക്കും എന്നാണ് മുംബയിൽ നിന്നുള്ള വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയിയുടെ വാദം കേട്ട് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. എന്നാൽ തിങ്കളാഴ്ച കോടതി അവധിയായിരുന്നു. വ്യാഴാഴ്ച്ച കേസ് പരിഗണിക്കുമെന്ന് തിങ്കളാഴ്ച കോടതി പറഞ്ഞിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ കേസിൽ നിന്നും അഭിഭാഷകനെ മാറ്റാൻ യുവതിയുടെ കുടുംബം തീരുമാനിച്ചു.
ജൂൺ 13നാണ് ബീഹാർ സ്വദേശിനി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം മുറുകിയതോടെ ബിനോയ് കോടിയേരി മുങ്ങുകയായിരുന്നു. കേസ് ഒരുക്കാനുള്ള ശ്രമങ്ങൾ ബിനോയ് സജീവമാക്കിയിരുന്നു. മുംബയിലെ സുഹ്യത്തുക്കളെയും സഖാക്കളെയും ഉപയോഗിച്ചാണ് കേസ് ഒരുക്കാൻ ശ്രമം നടത്തുന്നത്. ബിനോയിക്ക് സഹായം പ്രഖ്യാപിച്ച് നിരവധി അഭിഭാഷകർ മുംബൈയിലെത്തിയിട്ടുണ്ട്. ഇതിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ വരെയുണ്ട്. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ബിനോയിയെ സഹായിക്കാൻ രംഗത്തുണ്ട്.
താൻ ബിനോയിയെ വിവാഹം കഴിച്ചു എന്ന യുവതിയുടെ മൊഴി വിശ്വാസത്തിലെടുത്താൽ ബലാൽസംഗം നിലനിൽക്കില്ല. അതുതന്നെയാണ് കോടിയേരിയുടെ മകന്റെ വാദം. ഇത്തരമൊരു വാദം സ്ഥാപിക്കാൻ ആവശ്യമായ വഴിയാണ് ബിനോയ് തേടി കൊണ്ടിരിക്കുന്നത്. എന്നാൽ യുവതി തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത് . ഇത്തരം കേസുകളിൽ യുവതിയുടെ വാദമായിരിക്കും കോടതി കണക്കിലെടുക്കുക. അതാണ് പതിവ്.
തന്റെ അഭിഭാഷകനിൽ അവിശ്വാസമുണ്ടെന്ന് യുവതിയോ ബന്ധുക്കളോ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഭിഭാഷകനെ കേസിന്റെ നിർണായക ഘട്ടത്തിൽ ഒഴിവാക്കുമ്പോൾ അത്തരമൊരു സംശയമാണ് തോന്നുക. കേസിൽ വിട്ടുവീഴ്ച വേണമെന്ന് അഭിഭാഷകൻ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അഭിഭാഷകന്റെ നേതൃത്വത്തിൽ തന്നെയാണ് നേരത്തെ ബിനോയ് കോടിയേരിയുടെ കുടുംബുമായി ചർച്ചകൾ നടന്നത്. മലയാളി അഭിഭാഷകനായ ശ്രീജിത്തും കേസിൽ ബിനോയിക്ക് വേണ്ടി ഇടപെട്ടിരുന്നു. എന്നാൽ അത്തരമാരു ചർച്ച നടന്നിട്ടില്ലെന്ന് പിന്നീട് കോടിയേരി പറഞ്ഞു. കോടിയേരിയുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാമെങ്കിലും തന്റെ നിലപാട് അഭിഭാഷകനായ ശ്രീജിത്ത് ഇതു വരെ തിരുതിയിട്ടില്ല. നില്ക്കകള്ളിയില്ലാതായ ബിനോയ് പല വഴിക്കാണ് സ്വാധീനങ്ങൾ തുടരുന്നത്.
https://www.facebook.com/Malayalivartha
























