Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മുമ്പെങ്ങും ഇല്ലാത്തവിധം കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായതോടെയാണ് കണ്ണൂര്‍ ജയിലില്‍ അടക്കം പരിശോധന നടത്താന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനാനുവാദം നല്‍കിയത്

27 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

മുമ്പെങ്ങും ഇല്ലാത്തവിധം കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായതോടെയാണ് കണ്ണൂര്‍ ജയിലില്‍ അടക്കം പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് മൗനാനുവാദം നല്‍കിയത്. നേതാക്കളില്‍ പലരും അക്രമങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്നവരും അവരുടെ സംഘത്തില്‍ പെട്ടവരും കണ്ണൂരിലെ വിവിധ ജയിലുകളിലുണ്ട്. അവരെ നിയന്ത്രിക്കുന്നതിലൂടെ നേതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സി.പി.എം വിമതനായ സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടതോടെയാണ് വിഭാഗീയത നിയന്ത്രണാധീതമായെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലായത്. പി.ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നസീറിനെ ആക്രമിച്ചതെന്ന് കണ്ണൂരിലെ പരസ്യമായ രഹസ്യമാണെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ ആരോപിക്കുന്നു. നസീര്‍ ആക്രമിച്ചത് മുതല്‍ പലകോണുകളില്‍ നിന്നും ഈ ആക്ഷേപം ഉയര്‍ന്നിരുന്നു. 

ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും അടക്കം ജയിലില്‍ കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നടത്തുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. അതുപോലെ കൊടി സുനിക്ക് അടക്കം ജയിലില്‍ ആയൂര്‍വേദ ചികിത്സ നല്‍കിയതും വിവാദമായിരുന്നു. കൊടി സുനി ജയിലില്‍ കഞ്ചാവ് വിറ്റ് ഒരുമാസം അന്‍പതിനായിരം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ആരോപിച്ചിരുന്നു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക്, ഭാവിവധുവുമായി സല്ലപിക്കാന്‍ ജയിലില്‍ അവസരം ഒരുക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അന്നൊന്നും ജയിലുകളില്‍ പരിശോധന നടത്താന്‍ പോലും ആഭ്യന്തരവകുപ്പ് തയ്യാറായിരുന്നില്ല. ജയിലില്‍ കഴിയുന്ന പല കുറ്റവാളികളെയും നേതാക്കള്‍ ഇടപെട്ട് രാത്രികാലങ്ങളില്‍ പുറത്ത് കൊണ്ടുപോകുന്നതായി ഒരു തടവുകാരന്‍ ജഡ്ജിക്ക് കത്തെഴുതിയിരുന്നു. ജയില്‍ ഉപദേശക സമിതിയില്‍ പാര്‍ട്ടി നേതാക്കളാണുള്ളത്. അതിനാല്‍ ജയില്‍ ഭരിക്കുന്നതും അവരാണ്. 

പിണറായി മുഖ്യമന്ത്രിയായതോടെയാണ് ഏകശിലാഫലകം പോലെ നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ആരംഭിക്കുന്നത്. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ താഴേ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ജനകീയനായി വളര്‍ന്നു. മുഖ്യമന്ത്രിയും പി. ജയരാജനും പങ്കെടുത്ത പരിപാടിയില്‍ പി.ജയരാജന് നിലയ്ക്കാത്ത കയ്യടി ലഭിച്ചു. അതോടെ മുഖ്യമന്ത്രി അസ്വസ്ഥനായെന്ന് മാധ്യമവാര്‍ത്തകള്‍ വന്നു. അതിന് പിന്നാലെയാണ് , പി. ജയരാജന്‍ ചെഞ്ചൊരപ്പൊന്‍ കതിരല്ലോ... എന്ന പാട്ടുള്ള വീഡിയോ ആല്‍ബം ഇറങ്ങുന്നത്. അതോടെ പല നേതാക്കള്‍ക്കും അസൂയമൂത്തു. അങ്ങനെ ആല്‍ബം വെളിച്ചം കണ്ടില്ല. നായനാര്‍ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ ജയരാജ് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് അദ്ദേഹം ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി പാര്‍ട്ടിക്ക് അതീതനായി വളരുന്നെന്നും വ്യക്തിപൂജ പാര്‍ട്ടിയില്‍ പാടില്ലെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. അദ്ദേഹത്തിന് താക്കീതും നല്‍കി. തനിക്ക് തെറ്റുപറ്റിയെന്ന് ജയരാജന്‍ സംസ്ഥാന സമിതിയില്‍ സമ്മതിച്ചു. 

ഈ സംഭവങ്ങള്‍ നടക്കുംമുമ്പ് ഇ.പി ജയരാജനും വിഭാഗീയതയുടെ ഇരയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അനുവാദം വാങ്ങാതെ ബന്ധുവും പി.കെ ശ്രീമതി ടീച്ചറുടെ മകനുമായ സുധീറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ ബന്ധുവായി നിയമിക്കാന്‍ ഇ.പി ജയരാജന്‍ നിയമിച്ചത് വിവാദമായി. അതോടെ ജയരാജന്റെ കസേര തെറിച്ചു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ നിയമലംഘനം നടത്തിയ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ പരമാവധി സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും കോടിയേരിയും പരമാവധി നോക്കി. ഇ.പിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് അദ്ദേഹത്തെ മന്ത്രിസഭയില്‍ എത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പി.ജയരാജനെ വടകര സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പൂര്‍ണമായും നീക്കുകയായിരുന്നു. താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയില്ല. എന്നാല്‍ കോട്ടയം സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ വി.എന്‍ വാസവനെ മാറ്റിനിര്‍ത്തിയുമില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (45 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends