വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി പരാതിക്കാരി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി പരാതിക്കാരി. യുവതിക്കും കുട്ടിക്കും വിസ അയച്ചു നല്‍കിയതിന്റെ രേഖകള്‍ കോടതിയില്‍ നല്‍കും. ബിനോയ് സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് യുവതിക്കും കുട്ടിക്കും ടൂറിസ്റ്റ് വിസ അയച്ചു നല്‍കിയത്. യുവതിയുടെ ഇ-മെയില്‍ ഐഡിയിലേയ്ക്ക് 2015 ഏപ്രില്‍ 21-നാണ് വിസ അയച്ചത്. ദുബായിയിലേയ്ക്കുള്ള വിമാന ടിക്കറ്റുകളും അയച്ചു നല്‍കി.
അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അല്‍പ സമയത്തിനകം വിധി വരും. മുംബൈ ദിന്‍ഡോഷി കോടി ആണ് അപേക്ഷ പരിഗണിക്കുന്നത്. ബിനോയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയില്‍ വാരുധ്യമുണ്ടെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് യുവതിയുടെ ലക്ഷ്യമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയിയുടെ വാദം കേട്ട് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. എന്നാൽ തിങ്കളാഴ്ച കോടതി അവധിയായിരുന്നു. വ്യാഴാഴ്ച്ച കേസ് പരിഗണിക്കുമെന്ന് തിങ്കളാഴ്ച കോടതി പറഞ്ഞിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ കേസിൽ നിന്നും അഭിഭാഷകനെ മാറ്റാൻ യുവതിയുടെ കുടുംബം തീരുമാനിച്ചു.
ജൂൺ 13നാണ് ബീഹാർ സ്വദേശിനി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം മുറുകിയതോടെ ബിനോയ് കോടിയേരി മുങ്ങുകയായിരുന്നു. കേസ് ഒരുക്കാനുള്ള ശ്രമങ്ങൾ ബിനോയ് സജീവമാക്കിയിരുന്നു. മുംബയിലെ സുഹ്യത്തുക്കളെയും സഖാക്കളെയും ഉപയോഗിച്ചാണ് കേസ് ഒരുക്കാൻ ശ്രമം നടത്തുന്നത്. ബിനോയിക്ക് സഹായം പ്രഖ്യാപിച്ച് നിരവധി അഭിഭാഷകർ മുംബൈയിലെത്തിയിട്ടുണ്ട്. ഇതിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ വരെയുണ്ട്. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ബിനോയിയെ സഹായിക്കാൻ രംഗത്തുണ്ട്.
കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ ബിനോയിയെ ഉടൻ അറസ്റ്റു ചെയ്യാനാണ് മുംബയ് പൊലീസിന്റെ തീരുമാനം. ജാമ്യഹർജിയിൽ വാദം കേട്ടശേഷം പുറത്തുവന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. യുവതിയുടെ പരാതിയിൽതന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ബിനോയിയുടെ വാദം.പ്രതി രാജ്യം വിടാതിരിക്കാൻ മുംബയ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസിന്റെ ഈ നീക്കം. യുവതി നൽകിയ കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു.
ബിഹാർ സ്വദേശിനിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ യുവതി നൽകിയ പരാതി തള്ളി ബിനോയ് രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























