ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചെത്തിയ ഭർത്താവിനൊപ്പം ന്യൂജനറേഷന്‍ ബൈക്കിൽ ദിവസവും കറക്കം; പോലീസ് പിടികൂടിയപ്പോൾ കൈവശമുണ്ടായിരുന്നത് വൻ കഞ്ചാവ് ശേഖരം- പര്‍ച്ചയ്സിന് പോകുകയാണെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ കൂടെ കൂട്ടുന്നതെന്ന് ഭാര്യ:- സബീറും ആതിരയും പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങളുടെ കഥകൾ

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങള്‍ നിരവധിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് ശേഖരവുമായി യുവ ദമ്ബതികള്‍ പൊലീസ് പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പരിശോധന ശക്തമായതോടെയാണ് ഇത്തരം സംഘങ്ങള്‍ കാറ് ഉപേക്ഷിച്ച് ബൈക്കിലേക്ക് തിരിഞ്ഞിരിക്കുന്നത്. പരിശോധനകള്‍ ഒഴിവാക്കാനാണ് യുവതികളെ ഒപ്പം കൂട്ടുന്നത്. ഇന്നലെ പിടിയിലായ യുവ ദമ്ബതികളും കഞ്ചാവ് കടത്താന്‍ സൂപ്പര്‍ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. തൊടുപുഴ കുമാരമംഗലം വല്ലേജിലെ ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശേരി വീട്ടില്‍ ആതിര (26)യുമാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി വരുമ്ബോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷന്‍ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. യുവതിയുടെ ബാഗില്‍ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാലയേക്കര മുതല്‍ പെരുമ്ബാവൂര്‍ വരെ നീളുന്ന ഭാഗത്ത് പല സംഘങ്ങളായി നിലയുറപ്പിച്ച പൊലീസ് 24 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ദമ്ബതികള്‍ അറസ്റ്റിലായ കേസില്‍ കഞ്ചാവ് കൈമാറിയവരുടെയും ഇടനിലക്കാരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു. നിലവില്‍, അന്വേഷണം നടക്കുകയാണ്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. ആറു മാസമായി തിരിപ്പൂരില്‍ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തി വരികയായിരുന്നു ഇരുവരും. ഒന്നര വര്‍ഷം മുമ്ബാണ് ഇവര്‍ വിവാഹിതരായിത്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നെങ്കിലും സാമ്ബത്തിക നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് കഞ്ചാവ് കടത്തലേക്ക് തിരിഞ്ഞതെന്നാണ് സബീറിന്റെ മൊഴി. അതേസമയം, പര്‍ച്ചയ്സിന് പോകുകയാണെന്നും പറഞ്ഞാണ് സബീര്‍ കൂടെ കൂട്ടാറുള്ളതെന്നും ബാഗില്‍ കഞ്ചാവാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ആതിര മൊഴി നല്‍കിയിട്ടുള്ളത്. ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha
























