അസാദ്ധ്യമായി ഒന്നുമില്ലെന്ന് കേരള ജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു; വരും തലമുറയ്ക്ക് വേണ്ടി ഈ പ്രളയത്തെ അതി ജീവിക്കണം; സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യ മന്ത്രി പിണറായി വിജയൻ

മുഖ്യ മന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം പ്രളയത്തെ ധൈര്യത്തോടെ നേരിട്ട ജനതയെ അഭിനന്ദിച്ചു കൊണ്ട്. അസാദ്ധ്യമായി ഒന്നുമില്ലെന്ന് കേരള ജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയമില്ലാത്ത മനസും സമുന്നതമായ ശിരസമുള്ള ഒരു ജനതയാണ് നാമെന്നും നമുക്ക് തന്നെ നമ്മളെ അര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ മഴക്കെടുതികളെ അതിജീവിച്ച് നമ്മള്‍ കരകയറി അതിജീവനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 73ാമത് സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദുരന്തമുണ്ടായാൽ വിഷമമുണ്ടാകും .പക്ഷേ എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. വരും തലമുറയ്ക്ക് വേണ്ടി നാം മുന്നോട്ടു പോകണമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ജാതി മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിക്കാൻ സ്വാതന്ത്ര്യത്തിനു കഴിഞ്ഞു. നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ് ഇതിന് അടിത്തറയായത്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശമെന്നും മുഖ്യ മന്ത്രി പറഞ്ഞു. ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അപാകതകള്‍ ഉണ്ടായെങ്കില്‍ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മതനിരപേക്ഷത ദുര്‍ബലപ്പെടുന്നുവെന്നും സോഷ്യലിസ്റ്റ് സങ്കല്‍പത്തോട് നമ്മള്‍ അടുക്കുകയാണോ അകലുകയാണോ എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനംകൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാല്‍, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിന്‍റെ നിഴൽ വീണ പശ്ചാത്തലത്തിലുള്ളതാണ്. കേരളത്തിനെ പുനർ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനം."മതത്തിന്‍റെ പേരിൽ വിവേചനമുണ്ടാകുന്നു, മതത്തിന്‍റെ പേരിൽ പൗരന്മാരെ നീക്കിനിർത്തുന്നു. സമഭാവനയോടെ സർവ്വരും കഴിയുന്ന സാമൂഹികമായ ജീവിതാവസ്ഥ നേടിയെടുക്കാനുള്ള യാത്രയിലാണ് ഇവിടെ പൊതുമേഖലാ സംരംഭങ്ങൾ ഉയർന്നത്. എന്നാൽ അവ തകരുന്നു. സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "ജാതിയുടെ പേരിൽ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നു. തെരുവില്‍ അവർ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മനുഷ്യത്വപരമായ സമൂഹം എന്ന പേരിനെ ഇത് കളങ്കപ്പെടുത്തുന്നു. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറൽ സ്പിരിറ്റ്. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാൽ, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂവെന്നും പിണറായി പറഞ്ഞു.
മാത്രമല്ല കവളപ്പാറയിൽ പോസ്റ്റ് മോർട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങൾ രാജ്യത്തെ മഹത്തായ മാതൃകയാണെന്നും മുഖ്യ മന്ത്രി എടുത്തു പറഞ്ഞു. അയൽവഴിയിലൂടെ നടക്കാൻ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളിൽപ്പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നിടം വരെയെത്തി നമ്മുടെ നാട് എന്ന വസ്തുത അദ്ദേഹം എടുത്തു കാട്ടി. നവോത്ഥാനത്തിന്‍റെ പുതിയ കാല സംരംഭങ്ങൾ ഇതെന്നും മുഖ്യ മന്ത്രി പറഞ്ഞു." "പൊതുവിദ്യാഭ്യാസത്തെ തകർച്ചയിൽ നിന്ന് വീണ്ടെടുത്തത് സർക്കാരിന്‍റെ നേട്ടമാണെന്നും മാലിന്യം നിറഞ്ഞ പുഴകളെയും മറ്റും വീണ്ടെടുവെന്നും പൊതുമേഖലയെ ശക്തിപ്പെടുത്തിയെന്നും പറഞ്ഞ മുഖ്യ മന്ത്രി ഐടി രംഗത്തെ ആകർഷകമാക്കിയ കാര്യവും ചൂണ്ടിക്കാട്ടി.""എന്നാൽ പ്രളയം പ്രതിസന്ധിയുണ്ടാക്കിയെങ്കിലും അസാധ്യമായി ഒന്നുമില്ലയെന്ന് കേരള ജനത തെളിയിച്ചു. അതേ നിശ്ചയദാർഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്ന് കരകയറാൻ നമുക്ക് കൈമുതലാകും.. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോൽപ്പിക്കണം," മുഖ്യമന്ത്രി സ്വാതന്ത്രദിന പ്രസംഗത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























