തെങ്ങും തെക്കനും ചതിക്കില്ല!! ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ് അറിഞ്ഞു നില്‍ക്കുന്നതില്‍ സന്തോഷം; രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അഭിനന്ദിച്ച് അരുണ്‍ ഗോപി

ഇത്തവണത്തെ പ്രളയകാലത്ത് തിളങ്ങി നില്‍ക്കുന്നത് തിരുവനന്തപുരവും, നഗരപിതാവുമായ വികെ പ്രശാന്തുമാണ്. പ്രളയം തകര്‍ത്തെറിഞ്ഞ മലബാറിന് വലിയ തോതിലുള്ള സഹായമാണ് തിരുവനന്തപുരം നഗരസഭയില്‍ നിന്ന് എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് മേയര്‍ക്ക് ലഭിക്കുന്നത്.
ഇപ്പോള്‍ മേയറിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരിക്കുകയാണ്. ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ് അറിഞ്ഞു നില്‍ക്കുന്നതില്‍ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചത്. തെങ്ങും തെക്കനും ചതിക്കില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തെ കരകയറ്റാന്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം മേയറെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നാണ് സമൂഹമാധ്യമങ്ങളും പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍!
തെങ്ങും തെക്കനും ചതിക്കില്ല ?????? VK Prasanth
മഹാപ്രളയം ദുരന്തം വിതച്ചതിന്റ ഒന്നാം വാര്‍ഷികത്തില്‍ തിരുഞ്ഞുനോക്കുമ്പോള്‍ മനസില്‍ ആ നല്ലകാഴ്ചകളാണ്. അന്നത്തെ കലക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങളെത്തിച്ചത് തലസ്ഥാന ജില്ലയായിരുന്നു. ഇപ്പോഴും ആവശ്യപ്പെടുന്നതിന്റ ഇരട്ടിയോളം സാധനങ്ങള്‍ നഗരസഭയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. നഗരസഭയ്ക്ക് പുറമേ സന്നദ്ധ സംഘടനകളും പ്രളയബാധിതര്‍ക്കായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതബാധിതരില്‍ പലരും മഴ കുറഞ്ഞതോടെ വീടുകളിലേക്ക് തിരികെപ്പോയി തുടങ്ങി. വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കളാണ് ഇനികലക്ഷന്‍ കേന്ദ്രങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
ഗേറ്റ് മുതൽ മുറികൾ വരെ സാധനങ്ങൾ കൈമാറാൻ വിദ്യാർഥികളുടെ നീണ്ട നിരയാണ്, വൊളന്റിയറായി റജിസ്റ്റർ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആൾക്കൂട്ടം, സാധനങ്ങൾ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്ന ഹെൽപ് ഡസ്ക്... എല്ലാറ്റിനും മേലേ പ്രളയത്തെപ്പോലും തോൽപ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യർ. തലസ്ഥാനത്തെ കലക്‌ഷൻ സെന്ററുകളിലെ കാഴ്ചയാണിത്. ഒൻപതു മുതൽ ആരംഭിച്ച കേന്ദ്രങ്ങളിൽ അഞ്ചു ദിവസങ്ങൾക്കിപ്പുറവും ആവേശം ചോർന്നിട്ടില്ല. ആദ്യം അൽപം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണർവ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് അൻപതോളം ലോഡ് സ്നേഹം ! വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളിൽ വൊളന്റിയർമാർ പണിയെടുക്കുന്നത്. ഫ്രഷ് ആകാൻ മാത്രം ഒന്നോടി വീട്ടിൽ പോയി വരുന്നു ചിലർ. സെന്ററുകളിൽ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലർ. ഭൂരിപക്ഷവും വിദ്യാർഥികളായ വൊളന്റിയർമാർക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല. സന്നദ്ധ സംഘടനകൾ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാൽ എത്രയും വേഗം സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് അവർ. ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്‌ഷൻ സെന്ററുകളിൽ നിന്നുമായി തലസ്ഥാനത്ത് നിന്ന് ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അൻപതിൽ അധികം വാഹനങ്ങളാണ്. ആദ്യ ദിനങ്ങളിലെ തണുപ്പൻമട്ടു വിട്ട് ആളുകൾ എത്തുകയും കൂടുതൽ വിദ്യാർഥികൾ വൊളന്റിയർമാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ആവേശത്തിന്റെ താളമായി മാറുകയാണ്.
https://www.facebook.com/Malayalivartha
























