മുത്തശ്ശി വഴക്കുപറഞ്ഞതിൽ മനംനൊന്ത് ക്ലാസ്സ് മുറിയിൽ ചെറുമകന്റെ ആത്മഹത്യ

മുത്തശ്ശി വഴക്കുപറഞ്ഞതിൽ മനംനൊന്ത് ചെറുമകന്റെ ആത്മഹത്യ. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്റെ മകന്‍ ഗിരീഷാണ് ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ദുഃഖത്തിലാഴ്ത്തി സംഭവം നടന്നത്. ഓണപ്പരീക്ഷയ്ക്ക് പഠിക്കാതെ ടിവി കണ്ടു കൊണ്ടിരുന്നതിനായിരുന്നു മുത്തശ്ശി ശകാരിച്ചത്. ഇതോടെ കാവാലം ഗവ.ടെക്‌നിക്കല്‍ സ്‌കൂളിലെ ക്ലാസ് മുറിയിൽ ഗിരീഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അമ്മയുടെ കാവാലത്തെ കുടുംബവീട്ടില്‍ നിന്നാണ് പഠിക്കുന്നത്.
അവധി ദിവസം പകല്‍ സമയങ്ങളില്‍ കളിക്കുവാനായി പോയ ജീവന്‍ വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത് . ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന ചെറുമകനെ പഠിക്കാത്തതിന്റെ പേരില്‍ മുത്തശ്ശി തങ്കച്ചി വഴക്കു പറഞ്ഞു. ഇതില്‍ ദുഃഖിതനായ ചെറുമകൻ വീട്ടില്‍ നിന്നിറങ്ങിപ്പോയി. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് തങ്കച്ചി വിവരമറിയിച്ചതനുസരിച്ച് മാതാപിതാക്കൾ കാവാലത്തെ വീട്ടിലെത്തി.
പകല്‍ മുഴുവന്‍ അവര്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സ്‌കൂളിനടുത്തു വച്ചു കുട്ടിയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച രാത്രി ഒന്‍പതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേല്‍ക്കൂരയുടെ ഇരുമ്പു പൈപ്പില്‍ ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















