കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം; സഖാക്കന്മാര്‍ക്ക് ലാല്‍സലാം നൽകി, ചുവപ്പുകൊടിയുടെ ആവേശത്തിൽ നവ്യാ നായർ

സി.പി.എം സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുത്ത് നടി നവ്യാനായര്‍. കുടുംബ സംഗമത്തില്‍ ആവേശകരമായ പ്രസംഗവുമായി എത്തിയ താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നവ്യ പങ്കെടുത്തത്. കമ്മ്യൂണിസത്തെ സംബന്ധിച്ചും മാര്‍ക്സിസത്തെക്കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്നുമായിരുന്നു പരിപാടിക്കിടെ നവ്യ പറഞ്ഞത്.
വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വിഷമങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായര്‍ പറഞ്ഞു. വേദിയിലേക്ക് കയറിവന്ന ഒരു ചുമട്ടുതൊഴിലാളി ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായര്‍ വേദിയെ തൊട്ടുതൊഴുകയും ചെയ്തു.ലാല്‍സലാം പറഞ്ഞ് നടി പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്ന് വീണ്ടും മൈക്കിന് മുന്നിലെത്തി. വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളാണ് നവ്യ ആലപിച്ചത്. പി ശങ്കുണ്ണിരാജ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം എ.വി പ്രശാന്ത്, കെ.ആർ സൂരജ്, കെ.എൻ രാജേഷ്, എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് നവ്യ നായർ. പക്ഷേ അത് ആര് ചോദിച്ചാലും നവ്യ പറയില്ല. ആരോടും പറയരുതെന്ന് പറഞ്ഞിട്ടാണ് അങ്കിള്‍ ആ രഹസ്യം പറഞ്ഞതെന്നായിരിക്കും നവ്യയുടെ മറുപടി. മുഖ്യമന്ത്രിയെക്കുറിച്ച് ഒരു മാധ്യമത്തിന് നവ്യ നൽകിയ പഴയ അഭിമുഖം വീണ്ടും കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ. നവ്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...
വിജയനങ്കിളും കുടുംബവുമായി തനിക്ക് വളരെ നല്ല അടുപ്പമാണ്. ഏത് ഉറക്കത്തില്‍ വിളിച്ചാലും തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ അങ്കിള്‍ വരും എന്നായിരുന്നു നവ്യയുടെ വാക്കുകൾ. നവ്യാനായര്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഗര്‍ഭിണിയുടെ ആഗ്രഹങ്ങളൊക്കെ അറിയണമല്ലോ എന്നു പറഞ്ഞ് പിണറായി വിജയന്‍ വീട്ടിലേക്ക് മുന്‍കൂട്ടി വിവരം പറയുക പോലും ചെയ്യാതെ വന്നിട്ടുണ്ടത്രെ. ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് രഹസ്യമായി അങ്കിളിനോട് പിറന്നാള്‍ രഹസ്യം ചോദിക്കാന്‍ പറഞ്ഞു വിട്ട കഥയും നവ്യ നായര്‍ പറഞ്ഞു, ഈ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ലത്രെ.
ആ രഹസ്യം പറഞ്ഞുകൊടുക്കുകയും ചെയ്തു. മാര്‍ച്ച് 21, 1944 ആണ് പിണറായി വിജയന്റെ ജന്മദിനം എന്നാണ് വെപ്പ്. എന്നാല്‍ അത് കൃത്യമായ ഡേറ്റ് അല്ലത്രെ. സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി പറഞ്ഞുണ്ടാക്കിയതാണ് എന്ന്. പിണറായിയുടെ ജന്മനക്ഷത്രവും ആര്‍ക്കും അറിയില്ല. അതേ സമയം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത സി.പി.എം. ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ചിന്റെ കുടുംബസംഗമത്തില്‍ പി. ശങ്കുണ്ണി രാജായിരുന്നു അധ്യക്ഷനായത്. കെ.ആര്‍. സൂരജ്, കെ.എന്‍. രാജേഷ്, എ.വി. പ്രശാന്ത്, ബൈജു എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha






















