കടത്തുകാരിൽ നിന്നും കഞ്ചാവ് തട്ടിയെടുത്ത് വില്പന നടത്തുന്ന ഹൈവേ സ്റ്റഫ് തഗ്സ് എന്ന സംഘം പിടിയിൽ; ഇതിൽ എല്ലാവരും എൻഎനീയറിങ് പാതിവഴിയിൽ നിർത്തിയവർ
ഓണക്കാലം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കാലമായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ആഘോഷങ്ങൾ കണക്കിൽ എടുത്തുകൊണ്ട് ഒത്തിരിയേറെപ്പേർ ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നതായുള്ള ആരോപണമാണ് വന്നുകൊണ്ടിരിരിക്കുന്നത്. ആയതിനാൽ തന്നെ ഇതിനെതിരെ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.
ഓണാഘോഷങ്ങളില്‍ വില്പനയ്ക്കായി കോഴിക്കോട്ടേക്ക് കഞ്ചാവുമായി പോയ സംഘത്തെ ഇന്നലെ എക്‌സൈസ് സംഘം കളമശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 'ഹൈവേ സ്റ്റഫ് തഗ്സ്' എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന സംഘത്തെയാണ് പിടികൂടിയത്. കോളേജ് ഹോസ്റ്റലുകളും സമീപത്തുള്ള പ്രൈവറ്റ് ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ഇവർ വില്പന നടത്തിയിരുന്നത്. കോളേജുകളില്‍ തങ്ങളുടെ കച്ചവടകേന്ദ്രങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായാണിതെന്ന് ഓപ്പറേഷന്‍ വിശുദ്ധിക്ക് നേതൃത്വം നല്‍കുന്ന ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ.എസ്.രഞ്ജിത്ത് വ്യക്തമാക്കി.
അതേസമയം കോളേജുകളില്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലാണ് പുതിയ ഇരകളെ ഇവർ കണ്ടെത്തി കച്ചവടം കൊഴുപ്പിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കടത്തുകാരില്‍നിന്നു കഞ്ചാവ് തട്ടിയെടുത്തു വില്‍ക്കുന്നവരാണ് ഇവർ എന്ന് വ്യകത്മാക്കി. അതോടൊപ്പം തന്നെ നാലു കിലോ കഞ്ചാവും കാറും പിടിച്ചെടുക്കുകയും ചെയ്തു. മലപ്പുറം തിരൂര്‍ സ്വദേശികളായ റാഫിദ് (27), അനൂപ് (27), യാസിര്‍ (31), മലപ്പുറം കൂട്ടായി സ്വദേശി അന്‍വര്‍ (37) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ പ്രതികളെല്ലാം എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചവരാണെന്ന് എക്‌സൈസ് വെളിപ്പെടുത്തി. പൈസ ഉണ്ടാക്കുക എന്നതിനൊപ്പം പുതിയ മാര്‍ക്കറ്റ് സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha