Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കണ്ണിരോണം... സുപ്രീം കോടതിയുടെ ശക്തമായ വിധിയോടെ കൊച്ചി മരട് ഫ്‌ളാറ്റില്‍ താമസിച്ച പലരും ബന്ധുവീട്ടിലേക്ക് മാറിത്തുടങ്ങി; നാല് കെട്ടിട സമുച്ചയങ്ങളിലായി ആകെ 370 ഫ്‌ളാറ്റുകള്‍; പൊളിക്കാന്‍ മാത്രം ചെലവ് 30 കോടി; കയ്യൊഴിഞ്ഞ് മുതലാളിമാരും

07 SEPTEMBER 2019 11:31 AM IST
മലയാളി വാര്‍ത്ത

കൊച്ചി മരടിലെ ഫ്‌ളാറ്റ് എത്രയും വേഗം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നു കഴിഞ്ഞു. നദി കയ്യേറ്റക്കാര്‍ക്ക് ഏറ്റവും വലിയ അടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. പക്ഷെ അതിന്റെ മുതലാളിമാര്‍ രക്ഷപ്പെടുമ്പോള്‍ അത് വിലക്ക് വാങ്ങിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയാണ്. വസ്തു വിറ്റും കടമെടുത്തും ലോണെടുത്തും കൊച്ചിയില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ സങ്കട കടലിലാണ്. ആയുഷ്‌ക്കാലം കൊണ്ട് നേടിയ വലിയ സമ്പാദ്യം തവിട് പൊടിയാകുകയാണ്.

മരടിലെ ഫ്‌ളാറ്റുടമകളുടെ എല്ലാ പ്രതീക്ഷകളും നശിച്ചു കഴിഞ്ഞു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല. ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് വിറ്റ് മാറിയ ബില്‍ഡര്‍മാരാകട്ടെ ഒന്നിനും തയ്യാറാകുന്നില്ല. അതേസമയം ഫ്‌ളാറ്റ് പൊളിക്കേണ്ടി വന്നാല്‍ എല്ലാവര്‍ക്കും പുതിയ ഫ്‌ളാറ്റുകള്‍ പണിതുനല്‍കുമെന്ന് ആല്‍ഫാ വെന്‍ഞ്ചേഴ്‌സ് ഉടമ നേരത്തേ വ്യക്തമാക്കിയിരുന്നു. അതാണ് ഏക ആശ്വാസം. അതെന്ന് കിട്ടും. വെറുതേ കിട്ടുമോ എന്ന ആശങ്കകള്‍ ബാക്കി.

5 ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂര്‍ത്തിയായി കൈമാറ്റം ചെയ്തിട്ടുള്ളത്. മരട് ശ്മശാനത്തിനടുത്ത് നിര്‍മാണം തുടങ്ങാനിരുന്ന ഫ്‌ളാറ്റും പൊളിക്കാന്‍ പറഞ്ഞിട്ടുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്‌സ്, ജയിന്‍ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്. ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്‌ളാറ്റ് നിര്‍മ്മാണ അനുമതി ലഭിച്ചിരുന്നെങ്കിലും ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിക്കാതിരുന്നതിനാല്‍ ഉത്തരവ് ബാധകമല്ല. ഇതില്‍ ഹോളിഫെയ്ത്ത് കായലിലേക്ക് ഇറങ്ങിയാണ് നില്‍ക്കുന്നത്.

നിയമത്തിന്റെ എല്ലാ നൂലാമാലകളും പരിശോധിച്ച ശേഷമാണ് എല്ലാവരും ഫ്‌ളാറ്റ് വാങ്ങിയിരുന്നത്. ബാങ്ക് ലോണ്‍ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമ ലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീര സംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് മറഞ്ഞ് കിടപ്പുണ്ടെന്ന് വാങ്ങിയവര്‍ പറയുന്നത്. 60 ലക്ഷം രൂപമുതല്‍ ഒന്നരകോടി വരെ വിലവരുന്ന ഫ്‌ളാറ്റുകളാണ് വിറ്റുപോയത്. ഫ്‌ളാറ്റുമില്ല ലോണടയ്‌ക്കേണ്ട അവസ്ഥയിലുമായി.

നിയമക്കുരുക്കില്‍ പെടുന്നതിന് മുമ്പും കച്ചവടം പൊടിപൊടിച്ചു. ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആല്‍ഫ സെറീനില്‍ ഒരു ഫ്‌ളാറ്റ് കൈമാറ്റം നടന്നു. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്‌ളാറ്റ് കെട്ടിയുയര്‍ത്തിയതെന്നായിരുന്നു ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയും ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്. ഇതാണ് എല്ലാം മാറി മറിഞ്ഞത്. ഇതോടെ ബില്‍ഡര്‍മാര്‍ക്കെതിരേ ഫ്‌ളാറ്റ് വാങ്ങിയവരും നിലപാട് സ്വീകരിച്ചു.

മരട് ഫ്‌ളാറ്റ് അങ്ങനെ വിവാദത്തിലായി. ആകെ 370 ഫ്‌ളാറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തില്‍ ആളുകളില്ല. ഉടമകളില്‍ കുറേപ്പേര്‍ വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഫ്‌ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളില്‍ വരുമ്പോള്‍ താമസിക്കാനായി ഫ്‌ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്‍മാരും കോര്‍പറേറ്റ് കമ്പനികളില്‍ ജോലി നോക്കുന്നവരും ഫ്‌ളാറ്റ് ഉടമകളായുണ്ട്.

അതേസമയം പൊളിക്കലും ഒര ചടങ്ങാണ്. ഏകദേശം 30 കോടി രൂപയാണ് പൊളിക്കാന്‍ ചെലവ് കണക്കാക്കുന്നത്. പരിസ്ഥിതി പ്രശ്‌നമുണ്ടാകാതെ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും നഗരസഭ കണ്ടെത്തേണ്ടതുണ്ട്. എന്തായാലും വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ് ഫ്‌ളാറ്റ് വാങ്ങിയവര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends