അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ല് ഈ പ്രാവശ്യവും തെറ്റില്ല ..ഓണത്തിന് മാനം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു ... അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത് . ശനിയാഴ്ച രാവിലെ കാലാവസ്ഥാ കേന്ദ്രം നല്കിയ അറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല

അത്തം കറുത്താൽ ഓണം വെളുക്കുമെന്ന ചൊല്ല് ഈ പ്രാവശ്യവും തെറ്റില്ല ..ഓണത്തിന് മാനം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു ... അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത് . ശനിയാഴ്ച രാവിലെ കാലാവസ്ഥാ കേന്ദ്രം നല്കിയ അറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല. ഓണ ദിനങ്ങളില്‍ മഴ മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമില്ല.
ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും മാത്രമാണ് മഴ ജാഗ്രതാ നിര്‍ദേശമുള്ളത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മറ്റു ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചു
ഓണാവധിക്കായി സ്കൂളുകൾ അടച്ചതോടെ നാടും നഗരവും ഓണത്തിരക്കിലേക്ക് എത്തിക്കഴിഞ്ഞു.. ഇടയ്ക്കിടെ പെയ്തുകൊണ്ടിരിക്കുന്ന മഴയെ അവഗണിച്ചും ഓണാവേശം കുടനിവർത്തുകയാണ് ...
ഓണം പ്രത്യേക മേളകളിലടക്കം തിരക്ക് വർധിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ആരംഭിച്ചിട്ടുള്ള ഓണം ഫെയറുകളിൽ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്ക് തുടരുകയാണ്.
പ്രളയ ദുരിതത്തിനിടയിലും മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഓണവിപണിയില്‍ ഇടപെട്ട് സൗകര്യമൊരുക്കാൻ സർക്കാരും ഒപ്പമുണ്ട് .. സഹകരണസംഘങ്ങൾ, ഹോർട്ടികോർപ്, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളും സപ്ലൈകോ മാർക്കറ്റുകൾക്കൊപ്പം വിപണിയിൽ ഇടപെടൽ നടത്തുന്നുണ്ട്. പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില പിടിച്ചുനിർത്താൻ സർക്കാർ നിയന്ത്രണത്തിലുള്ള ഓണം വ്യാപാര കേന്ദ്രങ്ങളുടെ ഇടപെടൽ മുഖേന കഴിഞ്ഞു. 2018ൽ മഹാപ്രളയം സൃഷ്ടിച്ച ആഘാതത്തിലായിരുന്നു ഓണം. ഇത്തവണ മഴ വിട്ടുമാറിയിട്ടില്ലെങ്കിലും ഓണാഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടാതിരിക്കാനുള്ള ഒരുക്കങ്ങൾ എല്ലായിടങ്ങളിലുമുണ്ട്
കാണം വിറ്റും ഓണം ഉണ്ണണം, മലയാളികളുടെ ഓണ സങ്കല്പം ഇങ്ങനെയാണ്. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം..പ്രളയം വരും പോകും, എന്നാലും ആര്‍ഭാടം ഒട്ടും കുറയ്ക്കരുതെന്ന നിലപാടിലാണ് സര്‍ക്കാര്‍...
ഓണാഘോഷത്തിന്റെ മോടി കുറയാതിരിക്കാൻ സെക്രട്ടേറിയറ്റ് അലങ്കരിക്കാന്‍ മാത്രം മുടക്കുന്നത് ആറുലക്ഷം രൂപയാണ് , ഓണം വാരാഘോഷം നടക്കുന്ന എട്ടാം തീയതി മുതല്‍ ഏഴുദിവസത്തെ അലങ്കാരവിളക്കുകള്ക്കാണ് ഈ തുക.
കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാസ്ഥാപനങ്ങളും മോടിപിടിപ്പിക്കാന്‍ ഒന്നരലക്ഷം വീതവും ഫ്ളോട്ടുകള്‍ക്ക് നാലുലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്. ഇത്തവണ സമാപനഘോഷയാത്രയും മോടിയോടെയാണ്.
ഇതിനിടെ മഴ ചതിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. ഇനി ഏതായാലും മഴയെ പേടിക്കേണ്ടെന്നു കാലാവസ്ഥ വകുപ്പിന്റെ ഉറപ്പും ഉണ്ട്.. എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണമായ ഓണം ആശ്വസിക്കുന്നു
https://www.facebook.com/Malayalivartha























