പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികള്‍ കോടതിയില്‍ ഓടിക്കയറി കീഴടങ്ങി ; അറസ്റ്റ് ഒഴിവാക്കാൻ ഈ ഓട്ടം

പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികൾ കോടതിയിൽ ഓടിക്കയറി. മുഖ്യപ്രതികളായ പ്രണവും സഫീറുമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങാൻ ഓടി കയറിയത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും കോടതിയിൽ ഓടിക്കയറിയത്. രണ്ടാംപ്രതിയായ പ്രണവാണ് പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ.
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ പ്രണവും നസീമും ശിവരഞ്ജിത്തും പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം സ്ഥാനം പിടിച്ച ത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചായിരുന്നു എന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. സ്കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യ പേപ്പർ ഇമേജ് രൂപത്തിൽ പുറത്തെത്തിക്കാനാണു സാധ്യതയെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കൾ ഉത്തരങ്ങൾ സന്ദേശങ്ങളാക്കി വാച്ചിലേക്ക് അയച്ചാണ് പരീക്ഷ എഴുതിയത്. പരീക്ഷാ സമയത്ത് പ്രണവിനു സന്ദേശമയച്ച സുഹൃത്തും നാട്ടുകാരനുമായ ഗോകുൽ എസ്എപി ക്യാമ്പിലെ പൊലീസുകാരനാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























