''വാഹനമേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം, ഉയര്‍ന്ന ജി.എസ്.ടി നിരക്കല്ല'' ധനമന്ത്രി തോമസ് ഐസക്
ഇപ്പോൾ വാഹനമേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം, ജി.എസ്.ടി നിരക്കിന്റെ ഉയർച്ചയല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ജി.എസ്.ടി നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ സര്‍വ്വീസ് ടാക്സ് ഒഴികെയുള്ള നികുതിയുടെ നിരക്ക് 32% മുതല്‍ 52% വരെയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
നിലവിൽ കോമ്ബന്‍സേഷന്‍ സെസ്സ് അടക്കമുള്ള നികുതിയുടെ നിരക്ക് 29% മുതല്‍ 46% വരെ ഉള്ളൂ. കേന്ദ്രം ഇത് ഇനിയും കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സെസ് എടുത്തു മാറ്റണമെന്നും അദ്ദേഹം പറയുകയുണ്ടായി. സെസ് എടുത്തു മാറ്റുമ്പോൾ നിരക്ക് 28% ആയി കുറയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു. രാജ്യത്തെ വാഹന വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന വിവരം പുറത്തു വന്നിരുന്നു. പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി രണ്ടുദിവസത്തേക്ക് നിര്‍മ്മാണം നിര്‍ത്തി വയ്ക്കുന്ന സാഹചര്യം വരെയുണ്ടായി. കാറുകള്‍ വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കമ്പനിയുടെ വില്‍പന 32.7 ശതമാനം ഇടിവ് വന്നിരുന്നു. അഞ്ചുദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി അശോക് ലെയ്ലന്‍ഡും അറിയിച്ചു.
https://www.facebook.com/Malayalivartha