എസ്കോര്‍ട്ട് സൈറ്റില്‍ പെണ്‍കുട്ടികള്‍ക്കായി പതിനായിരങ്ങൾ വീശിയെറിഞ്ഞു മലയാളി യുവാക്കള്‍; കിട്ടിയത് എട്ടിന്റെ പണി ; ഒടുവിൽ.....!
പണം ഓണ്‍ലെെന്‍ വഴിയാണ് ആവശ്യപ്പെടുന്നത്. ഫോട്ടോ അയക്കുന്നതിനുമുമ്ബ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇതും ഓണ്‍ലൈനില്‍ അടയ്ക്കുന്നതോടെ ഫോട്ടോ നല്‍കും. തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നകണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നകിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. പതിനായിരങ്ങളാണ് അഡ്വാന്‍സ് വാങ്ങുന്നത്. പണം നല്‍കി ഇവര്‍ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്‍വിളിയെത്തും.പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പിന്നീട് എടുക്കില്ല.
നിരവധിപ്പേരാണ് ഈ തട്ടിപ്പില്‍ അകപ്പെട്ടത്. എന്നാല്‍, തട്ടിപ്പിന് ഇരയായവരില്‍ പലരും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് ഒരാള്‍ കൊച്ചി സിറ്റി സെെബര്‍ സെല്ലില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത് .
ഇയാള്‍ക്ക് 24,000 രൂപയാണ് നഷ്ടമായത്. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന വെബ്‌സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഒരു മൊബൈല്‍ നമ്ബറും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. മലയാളികള്‍ തന്നെയാണ് ഫോണ്‍ എടുക്കുക. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും.
https://www.facebook.com/Malayalivartha