ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്ന തീരുമാനത്തിൽ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്ന തീരുമാനത്തിൽ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ. കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതികൾ ഓണം കഴിഞ്ഞ ശേഷസം നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഓണക്കാലം കഴിയുന്നതു വരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നും വന്‍ തുക പിഴയീടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരിക്കുന്നു. കനത്ത പിഴയീടാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിന് പകരമായി ബോധവത്കരണം ശക്തമാക്കാനാണ് നീക്കം.
പൊതുജനങ്ങളുടെ വികാരം എതിരാകുമെന്ന സിപിഎം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. നിയമം അശാസ്ത്രീയമാണെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് പണിയാകുമെന്ന വിലയിരുത്തലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കൂടിയ യോഗത്തിൽ ഉണ്ടായത്.ഗതാഗത ലംഘനത്തിന് പിടിക്കപ്പെടുന്നവര്‍ പിഴയടക്കാതിരിക്കുകയും പൊലീസുമായി വാക്ക് തര്‍ക്കത്തിലേക്ക് വരെ പോകുന്നുണ്ട്. ഈ നിയമ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാണ് സിപിഎം വീക്ഷണം. പിഴ ഉയര്‍ത്തുന്നതിനു പകരം ചെയ്യേണ്ടുന്നത് നിയമം കര്‍ശനമായി നടപ്പാക്കുകയാണ്. നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് പരിശോധിക്കാനും പാര്‍ട്ടി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നു.
https://www.facebook.com/Malayalivartha