ഓൺലൈൻ പെൺവാണിഭക്കാർ കുടുങ്ങും;ഇനി മുതൽ സൈബർ പെട്രോളിങ്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് ഓൺലൈൻ പെൺവാണിഭം. ഇത്തരം ഓൺലൈൻ പെൺവാണിഭസംഘങ്ങളെ തിരിച്ചറിയാൻ സാങ്കേതിക വിദ്യകൾ മൂലമല്ലാതെ കണ്ടെത്തതാണ് സാധിക്കുകയില്ല. മുൻപ് ഇത്തരം സംഘങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്തുവാൻ കഴിഞ്ഞുവെങ്കിലും എന്നാൽ വീണ്ടും സജീവമായ ഓൺലൈൻ പെൺവാണിഭ സംഘത്തെ കുടുക്കാൻ കർശന നടപടിയ്ക്കൊരുങ്ങി പൊലീസ് സൈബർ വിഭാഗം.
ഒരു പരിധിവരെ നിയന്ത്രണത്തിൽ എത്തിക്കാൻ കഴിഞ്ഞ ഓൺലൈൻ പെൺവാണിഭം വീണ്ടും ഉടലെടുത്തു എന്നതിനെ തുടർന്നാണ് നടപടി. ഓൺലൈൻ പെൺവാണിഭ സംഘത്തെ കണ്ടെത്താൻ സൈബർ വിഭാഗം ഓൺലൈൻ പട്രോളിംഗ് തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മേൽ നടപടിക്കായി ഇത് കമ്മിഷണർക്ക് കൈമാറുമെന്നും തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ ബിനിൽ പറഞ്ഞു.
അതോടൊപ്പം തന്നെ ചില കുപ്രസിദ്ധ സൈറ്റുകൾ വഴി വീണ്ടും പെൺവാണിഭം പൊടിപൊടിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. തിരുവനന്തപുരത്ത് പട്ടം, തമ്പാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങളുടെ പ്രധാന ഇടനിലക്കാർ സ്ത്രീകളാണെന്ന വിവരവും ലഭിച്ചിരുന്നു.
ഇതേതുടർന്ന് മറ്റു ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി സൈബർ സെൽ അധികൃതർ വ്യക്തമാക്കിയിരുന്നു. വരും നാളുകളിൽ ഇത്തരം സംഘങ്ങൾക്ക് നേരെ കർശനമായ നടപടി ഉണ്ടായേക്കാം. സൈബർ പെൺവാണിഭം ഗുരുതരമായ വീഴ്ചകൾ വഴി ഉണ്ടാകുന്നതിനാൽ ഇതിനെതിരെ സൈബർ വഴി തന്നെ നേരിടാൻ ഒരുങ്ങുകയാണ് സൈബർ പോലീസ്.
https://www.facebook.com/Malayalivartha
























