തോമസ് ഐസക്കിനെ കണ്ടം വഴി ഓടിക്കാൻ സി എ ജി; കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലും ഓഡിറ്റ് തടഞ്ഞ സംസ്ഥാന സർക്കാരിനെതിരെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ( സി എ ജി )നടപടിക്ക് നീക്കം

കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലും ഓഡിറ്റ് തടഞ്ഞ സംസ്ഥാന സർക്കാരിനെതിരെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ( സി എ ജി )നടപടിക്ക് നീക്കം തുടങ്ങി. സംസ്ഥാന സർക്കാർ പറയുന്നത് കേട്ട് വെറുതെയിരിക്കാൻ സി എ ജി തയ്യാറല്ല.
സി എ ജി രാജീവ് മെഹിർഷിയുമായി സി എജി ഉദ്യോഗസ്ഥർ ആവശ്യമായ കൂടിയാലോചന നടത്തിയ ശേഷം ഓഡിറ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148 പ്രകാരമാണ് സി എ ജി എന്ന ഭരണഘടനാ സ്ഥാപനം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സർക്കാരിന് ഉടമസ്ഥാവകാശമുള്ള എല്ലാ സ്ഥാപനങ്ങളും ഓഡിറ്റ് ചെയ്യാനുള്ള അധികാരം സി എജിക്കുണ്ട്. കണ്ണൂർ എയർപോർട്ട് ഒരു സർക്കാർ കമ്പനിയാണ്. അവിടെ ഓഡിറ്റ് തടയാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.
സര്‍ക്കാര്‍ സി എ ജി ഓഡിറ്റ് നിഷേധിച്ചത് കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്നത് സി എ ജി കൈയ്യോടെ പിടികൂടും എന്ന ഭയമാണ് വിചിത്രമായ വാദങ്ങളുയര്‍ത്തി സി എ ജിക്ക് ഓഡിറ്റ് തടയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് കരുതേണ്ടി വരും .
സി എ ജിക്ക് കിഫ്ബിയുടെ ഓഡിറ്റ് നിഷേധിച്ച നടപടിയെ തികച്ചും വസ്തുത വിരുദ്ധമായ കാരണങ്ങള്‍ നിരത്തിയാണ് ധനമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചത്. തെറ്റായ വാദങ്ങളുയര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് ഇത്തരമൊരു നിലപാടല്ല പിന്തുടർന്നത്. തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ തീർത്തും സുതാര്യമാണെന്നാണ് ധനമന്ത്രി അക്കാലത്ത് വാദിച്ചിരുന്നത്. എന്നാൽ പിണറായി മന്ത്രിസഭയിൽ അംഗമായതോടെ ഐസക്കിന്റെ നിലപാട് പൂർണമായും മാറി. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ കടും പിടുത്തത്തിന്റെ ഫലമായി ഐസക്കിന് ധനവകുപ്പിൽ വേണ്ടത്ര സ്വാധീനമില്ലെന്ന പരാതിയും ഉയർന്നു.
അഴിമതി പിടിക്കപ്പെടുമെന്ന ഭയമില്ലങ്കില്‍ ഭരണഘടനാ സ്ഥാപനമായ സി എ ജിയുടെ ഓഡിറ്റിനെ സര്‍ക്കാരിന് തടയേണ്ട കാര്യമില്ല . സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് എന്നതിന്റെ എറ്റവും വലിയ തെളിവാണ് സി എ ജി ഓഡിറ്റ് തടയുന്ന സര്‍ക്കാര്‍ നടപടിയെന്നു കരുതേണ്ടി വരും .
2015-2016 വര്‍ഷം വരെ കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സി.എ.ജിയാണ് . എന്നാല്‍ 2017 മുതല്‍ സര്‍ക്കാര്‍ വിചിത്രമായ വാദമുയര്‍ത്തിയാണ് കിയാലിന്റെ സി.എ.ജി. ഓഡിറ്റ് തടഞ്ഞിരിക്കുന്നത്. 65 ശതമാനം പൊതമേഖല ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് സ്ഥിതികരിച്ചിട്ടും സി എ ജിക്ക് ഓഡിറ്റ് അനുമതി നിഷേധിച്ചു.
2009 ൽ അന്നത്തെ സി എ ജി ആയിരുന്ന വിനോദ് റായ് സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി സി എ ജി ഓഡിറ്റിന്റെ പരിധിയിൽ കൊണ്ടു വരാൻ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.സർക്കാർ ധനസഹായത്തിന്റെ 60 ശതമാനം സി എ ജി ഓഡിറ്റിന്റെ പരിധിയിൽ വരുന്നില്ലെന്നും സി എ ജി 2013 ൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























