കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ധന കാര്യവകുപ്പ് വകമാറ്റി ; സംസ്ഥാനത്ത് 'റുസ' ഉന്നത വിദ്യാഭ്യാസ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയില്‍

സംസ്ഥാനത്ത് 'റുസ' ഉന്നത വിദ്യാഭ്യാസ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ധന കാര്യവകുപ്പ് വകമാറ്റിയതോടെയാണ് സംസ്ഥാനത്ത് നടപ്പിലാക്കേണ്ടുന്ന പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായത്. 2020 മാര്‍ച്ചിനകം പൂര്‍ത്തിയാക്കേണ്ടുന്ന പദ്ധതിയാണ് ഇപ്പോൾ പാതി വഴിയിലായിരിക്കുന്നത്. ആദ്യ ഗഡുവിെന്റ 60 ശതമാനം തുകയും കേന്ദ്ര സര്‍ക്കാര്‍ നൽകിയിട്ടും അതിൻറെ മൂന്നിലൊന്ന് തുക മാത്രമേ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൊടുത്തിട്ടുള്ളൂ. പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധിയിലായതോടെ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നാഷനല്‍ റുസ മിഷന് ഡയറക്ടര്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിനായുള്ള പദ്ധതിയാണ് റുസ പദ്ധതി. എന്നാൽ ഇതിൻറെ തുക ഇത് വരെ എത്തേണ്ടത് പോലെ എത്തിയിട്ടില്ല.
'റുസ' രണ്ടാം ഘട്ടത്തില്‍ 116 കോളജുകള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി രണ്ട് കോടി വീതമാണ് അനുവദിച്ച് കൊടുത്തത്.ഈ തുകയിലെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ആദ്യ ഗഡുവായി കോളജുകള്‍ക്ക് അനുവദിക്കേണ്ടുന്ന ഒരു കോടിയില്‍ 116 കോളജുകള്‍ക്ക് 60 ലക്ഷം രൂപ വീതം ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടായിരുന്നു . സംസ്ഥാന വിഹിതമായ 40 ലക്ഷം രൂപ കൂടി ചേര്‍ത്ത് കോളജുകള്‍ക്ക് ഒരു കോടി രൂപ വീതം നല്കേണ്ടിടത്ത് ഇപ്പോൾ 20 ലക്ഷം രൂപ വീതം മാത്രമാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. ഇതില്‍ മാത്രം കേന്ദ്രവിഹിതമായി 69.6 കോടി ലഭിച്ചിട്ടും അതുപോലും സംസ്ഥാന സര്‍ക്കാർ കോളജുകള്‍ക്ക് നല്‍കിയിട്ടില്ല എന്നതാണ് സത്യം.
തുക അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അടിക്കടി ഫയലുകൾ അയക്കുന്നുണ്ടെങ്കിലും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ഗഡുക്കളായി മാത്രമേ നല്കാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് ധനവകുപ്പ്. മാത്രമല്ല എം.ജി, കുസാറ്റ് സര്‍വകലാശാലകള്‍ക്ക് നൂതന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 'റുസ'യില്നിന്ന് 50 കോടി വീതം അനുവദിച്ചിരുന്നു. ഇതില്‍ ആദ്യഗഡുവായി രണ്ട് സര്‍വകലാശാലകള്‍ക്കും നാലരക്കോടി രൂപ വീതം മാറ്റിയിട്ടുണ്ട്. ഇതിലേക്ക് സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് 7.5 കോടി രൂപ വീതമാണ് സര്‍വകലാശാലകള്‍ക്ക് നല്കേണ്ടുന്നത്. എന്നാല്‍, 2.55 കോടി വീതം മാത്രമാണ് സംസ്ഥാന സര്ക്കാന് നല്‍കിയത് . കേന്ദ്രത്തിൽ നിന്നും ലഭിച്ച തുകപോലും നല്കാന് സര്‍ക്കാറിനായിട്ടില്ല. അഞ്ച് സ്വയംഭരണ േകാളജുകള്ക്ക് മാത്രമാണ് ആദ്യഗഡു തുക കൃത്യമായി കിട്ടിയത്.
റുസ പദ്ധതിയില്‍ വയനാട്ടില്‍ അനുവദിച്ച മോഡല്‍ ഡിഗ്രി കോളജിന് സ്ഥലം കണ്ടെത്താനും ഇത് വരെ കഴിഞ്ഞിട്ടില്ല. 12 കോടിയുടെ പദ്ധതിയാണ് സ്ഥലം കണ്ടെത്താനാവാതെ പകുതി വഴിയിൽ കിടക്കുന്നത്. ഇതില്‍ കേന്ദ്രവിഹിതമായ 7.5 കോടി രൂപക്ക് അനുമതിയായിട്ടുണ്ട്. സ്ഥലം ലഭ്യമാക്കി അറിയിച്ചാല്‍ മാത്രമെ തുക ലഭിക്കുകയുള്ളൂ. കേന്ദ്രവിഹിതമായി ലഭിച്ച തുക വക മാറ്റിയതോടെയാണ് 'റുസ' പദ്ധതി നടത്തിപ്പ് അവതാളത്തിലായിരിക്കുന്നത്. തുക ചെലവഴിച്ചതിെന്റ കണക്ക് സമര്‍പ്പിച്ചാല്‍ മാത്രമേ പദ്ധതിയുടെ അടുത്ത ഗഡു കിട്ടുകയുമുള്ളൂ.
https://www.facebook.com/Malayalivartha
























