മലപ്പുറത്ത് 14കാരന്റെ നുണയിൽ നാട്ടുകാർ പഞ്ഞിക്കിട്ടത് ഒന്നുമറിയാത്ത യുവാക്കളെ; വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ കഥ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിൽ:- രക്തം ഛർദ്ദിക്കുംവരെ യുവാക്കളെ ക്രൂര മർദ്ദനത്തിനിരയായ 40 പേര്‍ക്കെതിെര വധശ്രമത്തിന് കേസെടുത്തു
മലപ്പുറം കൊണ്ടൊട്ടി ഓമാനൂരിൽ യുവാക്കൾ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വിദ്യാർത്ഥിയുടെ ആരോപണം നുണയാണെന്ന് പോലീസ് കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് പതിനാലുകാരൻ നുണക്കഥ ചമച്ചത്. കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവരാണ് ഇരയായത്. ഇരുവരും കോഴിക്കോട് മെഡി. കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തട്ടിക്കൊണ്ടുപോയവര്‍ ഇവരെന്ന് കുട്ടി പറഞ്ഞതിനു പിന്നാലെയായിരുന്നു ആക്രമണം. നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് തടയാന്‍ വന്നവരെയും ആക്രമിച്ചെന്നു യുവാക്കൾ പറഞ്ഞു. അതേസമയം, യുവാക്കളെ മര്‍ദിച്ച 40 പേര്‍ക്കെതിെര വധശ്രമത്തിന് കേസെടുത്തു
ഓമാനൂരിൽ സ്കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർഥിയാണ് തന്നെ കൈകൾ കയറുകൊണ്ട് ബന്ധിച്ച് കാറിൽ തട്ടികൊണ്ടുപോവാൻ ശ്രമിച്ചെന്നും കുതറി ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിച്ചത്. ആ സമയം ഓമാനൂർ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോൾ കുട്ടി കാട്ടിക്കൊടുത്തു. പൊലീസിന്റെ നിർദേശപ്രകാരം വാഴക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വരും വഴി നാട്ടുകാർ തടയുകയായിരുന്നു. നാട്ടുകാര്‍ ഇവരെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ത്തു. യുവാക്കള്‍ രക്തം ഛര്‍ദിച്ചിട്ടു പോലും മര്‍ദനം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha