സോഷ്യൽ മീഡിയയിലിലൂടെ പരിചയപ്പെട്ട 19കാരിയെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രൂരമായ പീഡനം; ദൃശ്യങ്ങൾ കാണിച്ച് മറ്റു പലര്‍ക്കും കാഴ്ച വച്ചു; അജിലിന്റെ ഉറ്റ സുഹൃത്ത് ഉൾപ്പെടെ പെൺകുട്ടിയെ നിരന്തരം ക്രൂരമായ പീഡനം.. ചാലക്കുടി അത്താണിയില്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നത്
ഡിവൈഎസ്പി സി.ആര്‍. സന്തോഷ്,എസ്‌ഐ പി.ഡി. അനില്‍കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, എയു. റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ സീനിയര്‍ സിപിഒ തോമസ്, വനിതാ സിപിഒ ഷീബ അശോകന്‍ എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. മോഡലിങ്ങിന്റെ പേരില്‍ സൗഹൃദം സ്ഥാപിച്ചു 19 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജിലിനെയാണു (27) ഡിവൈഎസ്പി സി.ആര്‍.
സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ ചന്ദ്രമോഹന്‍, ദമ്ബതിമാരായ ഗീതു, അനീഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു ഒന്നാം പ്രതി ചന്ദ്രമോഹന്‍, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെ അത്താണിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചതായും ആ രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്ച വച്ചതായുമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്. സമാന രീജിയില്‍ അജിലും ഭീഷണിപ്പെടുത്തി ഇതേ ഹോട്ടലില്‍ കൊണ്ടുപോയെന്നും അജിലിന്റെ കൂടെ ഉണ്ടായിരുന്നയാള്‍ പീഡിപ്പിച്ചുവെന്നും യുവതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha