ഇലക്ഷൻ വന്നപ്പോൾ സർക്കാരിന് മറവി രോഗം; സർക്കാർ കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ സംസ്ഥാനത്ത് അനുവദിച്ചത് 32 ബാർ ലൈസൻസുകൾ; സംസ്ഥാനത്ത് ബ്രുവറികൾക്ക് ലൈസൻസ് അനുവദിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും അത് പൊളിഞ്ഞു

മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രേത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും...
ലോക്സഭാ തെരഞ്ഞടുപ്പും 6 നിയമസഭാ മണ്ഡലങ്ങളിലുള്ള തെരഞ്ഞടുപ്പും നടക്കുന്നതിനിടയിലാണ് കോടികൾ മറിയുന്ന ബാർ ലൈസൻസുകൾ സർക്കാർ അനുവദിച്ചത്. ബാർ ലൈസൻസുകൾ തോന്നിയ മട്ടിൽ അനുവദിച്ചിട്ടും പ്രതിപക്ഷം നിശബ്ദരാണ്. ബാർ ഉടമകൾക്ക് ഇരുപക്ഷത്തും സുഹ്യത്തുക്കൾ ഉള്ളതു കൊണ്ടാണിത്.
2016 ലെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വരികളാണ് മുകളിലുള്ളത്. അതേ സർക്കാർ കഴിഞ്ഞ 9 മാസത്തിനിടയിൽ സംസ്ഥാനത്ത് അനുവദിച്ചത് 32 ബാർ ലൈസൻസുകൾ. ഇക്കൊല്ലത്തെ എല്ലാ അപേക്ഷകളും പരിഗണിച്ചു എന്നതാണ് ശരി. ഇക്കൊല്ലം ഇതു വരെ 8 ബീയർ ആന്റ് വൈൻ പാർലമുകൾ അനുവദിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം ബാറുകൾ അനുവദിച്ചത്. ത്രിസ്റ്റാറോ അതിനു മുകളിലോ പദവിയുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കാമെന്നാണ് നയം. എന്നാൽ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറയ്ക്കുമെന്നാണ് സർക്കാർ അക്കാലത്ത് പറഞ്ഞത് .
സംസ്ഥാനത്ത് ബ്രുവറികൾക്ക് ലൈസൻസ് അനുവദിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും അത് പൊളിഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നാണ് പദധതി ഇല്ലാതാക്കിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മെത്രാൻമാരെല്ലാം മദ്യവിരുദ്ധരായിരുന്നു. അവരാണ് ബാർക്കോഴ ആരോപണം സൃഷ്ടിച്ച് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശോഭ കെടുത്തിയത്. ഉമ്മൻചാണ്ടി ബാർലൈസൻസുകളുടെ വിതരണം നിർത്തിയത് തന്നെ മെത്രാൻമാരെ ഭയന്നാണ്. മലങ്കര സഭ അക്കാലത്തുണ്ടാക്കിയ പുകിലുകൾ ചെറുതല്ല. ബിഷപ്പ് സൂസൈപാക്യം പണ്ടേ മദ്യ ലഭ്യതക്ക് എതിരാണ്. അദ്ദേഹം തന്റെ നിലപാടുകളിൽ വെള്ളം ചേർത്തിട്ടില്ല. സുസൈപാക്യത്തിന് അനാരോഗ്യം ബാധിച്ചതോടെ അദ്ദേഹം നിശബ്ദനായി. ബിഷപ്പ് ഫ്രാങ്കോക്കെതിരെ ആരോപണം ഉയർന്നതോടെയാണ് മെത്രാൻമാർ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ കുറച്ചത്. കൂടുതൽ പറഞ്ഞാൽ അകത്താകുമെന്നറിയാം.
2021 ലെ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് കേരളമെങ്ങും ബാർ അനുവദിക്കാനാണ് സി പി എം നീക്കം. മദ്യലഭ്യതയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി. ബാർ ലൈസൻസുകൾ അനുവദിച്ചാൽ മാത്രമേ സർക്കാരിന് ഇലക്ഷനെ നേരിടാൻ കഴിയുകയുള്ളു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർക്കോഴ ആരോപണം ഉന്നയിച്ചവരെല്ലാം സ്ഥലം വിട്ടു.
https://www.facebook.com/Malayalivartha























