ആട്ടിന്‍സൂപ്പ് കഴിച്ച ഉടനെ അന്നമ്മ കുഴഞ്ഞുവീണ് മരിച്ചു; ആറു വര്‍ഷത്തിന് ശേഷം ഭർത്താവ് ചോറും കടലക്കറിയും കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായി മരണത്തിന് കീഴടങ്ങി: റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്ന്, തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും - ഒരുവർഷത്തിന് ശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്‍റെ സഹോദര പുത്രന്‍റെ ഭാര്യയും, മകളും കുഴഞ്ഞുവീണ് മരിച്ചു- ഒരു കുടുംബത്തിലെ ആറുപേരുടെ ജീവൻ എടുത്തത് ഒരാളോ? സംശയത്തിന്റെ നിഴലിൽ യുവതി: ക്രൂരതയ്ക്ക് പിന്നിലെ കാരണം...

കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേർ സമാന രീതിയിൽ മരിച്ച സംഭവം ആസൂത്രിതമായി നടന്ന കൊലപാതകമെന്ന് സൂചന നല്‍കി എസ്‍പി കെ ജി സൈമണ്‍. കൊല്ലപ്പെട്ട ആറുപേരും മരിക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചിരുന്നു. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്തു വിടാനാവൂ എന്നും എസ്‍പി അറിയിച്ചു.
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തില്‍ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്‍റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉടന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ആറു വര്‍ഷത്തിനു ശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭക്ഷണത്തിലൂടെ വിഷം അകത്തു ചെന്നതാണോ മരണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
2011ല്‍ ടോം തോമസിന്‍റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍, കഴിച്ച ഭക്ഷണത്തില്‍ സയനൈഡിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഈ വിവരം മറച്ചുവെക്കുകയായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്‍റെ സഹോദര പുത്രന്‍റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞു വീണുള്ള മരണമായിരുന്നു എല്ലാം. സമാന സ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. റോയിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇയാളുടെ ഭാര്യ ഇത് രഹസ്യമാക്കി വച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരും സംശയത്തിന്റെ നിഴലിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും.
2002ല്‍ 57 കാരിയായ റിട്ട. അധ്യാപിക അന്നമ്മയാണ് ആദ്യമായി മരിക്കുന്നത്. ആട്ടിന്‍സൂപ്പ് കഴിച്ചശേഷം അസ്വസ്തകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. പിന്നീട്, 2008ല്‍ ഭര്‍ത്താവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസും മരിച്ചു. ചോറും കടലക്കറിയും കഴിച്ച ശേഷമാണ് ഇയാള്‍ മരിച്ചത്. തുടര്‍ന്ന് 2011ല്‍ മകന്‍ റോയിയും 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. പിന്നീട് ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സയും മരിച്ചു. പിന്നീട് സഹോദര പുത്രന്റെ ഭാര്യ സിലിയും 2014ല്‍ മരിച്ചു.
https://www.facebook.com/Malayalivartha























