കൊലപാതകങ്ങളിലും ആണുങ്ങളിൽ പോലും വ്യത്യസ്ഥത ആഗ്രഹിക്കുന്നവൾ ജോളി; വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി, സയനൈഡ് നഖം കൊണ്ട് നുള്ളി നൽകും:- ഇരകളായ ആറുപേരെയും ജോളി വേട്ടയാടിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ- ഏറ്റവുമൊടുവിൽ പദ്ധതിയിട്ടത് മൂന്നാം വിവാഹം

കൂടത്തായി കൊലപാതക പരമ്പരകളുടെ തിരക്കഥകൾ മുഖ്യപ്രതി ജോളി വെളിപ്പെടുത്തുമ്പോൾ ഭയാനകമായ ഭീതി നിറയുകയാണ്. പണവും സുഖലോലുപതയും തേടിയുള്ള യാത്രയ്ക്ക് തടസം നിന്നവരെ കൊന്നു തള്ളിയ ജോളിയുടെ വെളിപ്പെടുത്തലുകൾ കേസിൽ നിർണായക വഴിത്തിരിവുകളാണ് സൃഷ്ടിക്കുന്നത്. ഇരകളായ ആറുപേരെയും ജോളി വ്യത്യസ്ത വഴികളിലൂടെയായിരുന്നു വേട്ടയാടിയത്. കൊലപാതകങ്ങൾ അതിവിദഗ്ധമായി ആസൂത്രണം ചെയ്ത രീതികൾ എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമ്പോഴും ചെയ്ത തെറ്റുകളിൽ ലവലേശം പോലും കുറ്റബോധം ജോളിയുടെ മുഖത്ത് ഇല്ലായിരുന്നു. അപസർപ്പക കഥകളെ വെല്ലുന്ന കൊലപാതക പാരമ്പരകൾക്ക് പ്രതി ചുക്കാൻ പിടിച്ചത് പിശാചിന്റെ മറയിലൂടെയായിരുന്നു.
വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്ത് സയനൈഡ് ഭക്ഷണത്തിൽ കലർത്തുകയാണ് കൊലപാതകങ്ങളുടെ പൊതുരീതി. പൊന്നാമറ്റം തറവാടിന്റെ അധികാരം പിടിച്ചെടുക്കാൻ ആദ്യം നടത്തിയ കൊലപാതകം അമ്മായിഅമ്മയ്ക്ക് കീടനാശിനി ആട്ടിൻസ്സൂപ്പിൽ കലർത്തിനൽകിയായിരുന്നു. ഇതിൽ പിടിക്കപ്പെടാതിരുന്നത് ജോളിയിലെ കൊലപാതകിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, അഞ്ച് പേരേക്കൂടി വകവരുത്താന്‍ ജോളിയെ പ്രേരിപ്പിക്കുകയുമായിരുന്നു.
അന്നമ്മ ടീച്ചര്‍ പോയതോടെ വീടിനെയും ടോം തോമസിനെയും നിയന്ത്രിച്ചത് ജോളി ആയിരുന്നു. ഭര്‍തൃപിതാവിന്റെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാന്‍ ജോളിക്ക് മുമ്പിലുണ്ടായിരുന്ന ഏക വഴി അയാളെ വകവരുത്തുകയായിരുന്നു. ഇതോടെ സയനൈഡ് പരീക്ഷണം ആദ്യം നടത്തി ഭര്‍തൃപിതാവ് ടോം തോമസിനെ ജോളി ഇല്ലാതാക്കുകയായിരുന്നു.
ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവിനെ വിവാഹം കഴിക്കുകയായിരുന്നു. ആ ലക്ഷ്യത്തിലേക്കെത്താന്‍ മുന്നിലുണ്ടായിരുന്ന രണ്ട് തടസങ്ങളില്‍ ഒന്ന് ഭര്‍ത്താവായിരുന്നു. ജോളിയുടെ പരപുരുഷ ബന്ധം ഭര്‍ത്താവ് എതിര്‍ത്തതും ഭര്‍ത്താവിന്റെ മദ്യാപനവുമെല്ലാം അയാളെ ഇല്ലാതാക്കാന്‍ ജോളിയെ പ്രേരിപ്പിച്ചു. ഭര്‍ത്താവിന് പുട്ടും കടലക്കറിയും കൊടുത്തു. ഇത് കഴിച്ച റോയ് ബാത്ത്‌റൂമില്‍ വെച്ച് മരിച്ചു. ബാത്ത്‌റൂം അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും മറ്റുസംശയങ്ങളില്ലാത്തതിനാല്‍ പോലീസ് ആത്മഹത്യയെന്ന് എഴുതി ഫയല്‍മടക്കി.
ജോളി ഭര്‍ത്താവിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. മരുമകളും അമ്മാവനും പലപ്പോഴും ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. പൊന്നാമറ്റം വീട്ടിലും മഞ്ചാടിയില്‍ വീട്ടിലും വെച്ച് ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചു. മദ്യപിക്കുന്നതിനിടയില്‍ വിഷം കലര്‍ത്തിയ മദ്യമാണ് ജോളി മാത്യൂവിന് നല്‍കിയത്. മാത്യു വിഷം അകത്തുചെന്ന് ഛര്‍ദ്ദിച്ച് അവശനായി നിലത്തുവീണപ്പോള്‍ ജോളി വീടിനകത്ത് എവിടെയോ ആയിരുന്നുവെന്നും ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത് തടഞ്ഞുവെന്നും സംഭവത്തിന് ദൃസാക്ഷികളായ അയല്‍ക്കാര്‍ പറയുന്നു. ഈ കൊലപതകമാകട്ടെ അന്നമ്മയുടെയും ഭര്‍ത്താവ് ടോം തോമസിന്റെയും മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമായിരുന്നു ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഉറ്റ സുഹൃത്തുക്കളായ സിലിയും ജോളിയും പലപ്പോഴും ഒരുമിച്ചായിരുന്നു യാത്രകൾ നടത്തിയിരുന്നത്. ഇതിനിടയിലാണ് ജോളി പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി സിനിയ്ക്ക് നൽകിയിരുന്നത്. മൂന്നുതവണ സിലി ജോളിയുടെ കയ്യിൽനിന്ന് വഴുതിപ്പോവുകയായിരുന്നു. സിലിയുടെ ഗുളികയിൽ സയനൈഡ് കലർത്തി നൽകിയിട്ടും അത് പരാജയപ്പെട്ടപ്പോൾ പച്ചവെള്ളത്തിൽ കലർത്തി നൽകി ജോളിയുടെ മടിയിൽ സിലി പിടഞ്ഞുമരിക്കുകയായിരുന്നു.
ഇത് കൂടാതെ രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്തി ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസനെ മൂന്നാമത് വിവാഹം കഴിക്കാനും ജോളി പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ജോണ്‍സന്റെ ഭാര്യയെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടു. രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനവും, ജോളി മനസ്സിൽ കണക്ക് കൂട്ടിരുന്നു. പിന്നാലെ ജോൺസനെ കിട്ടിയാൽ ആ സ്വത്തുക്കൾ കൈവശപ്പെടുത്താനുമായിരുന്നു ജോളിയുടെ ഉദ്ദേശം.
https://www.facebook.com/Malayalivartha





















