ഭർത്താവ് മരിച്ചതിന്റെ അടുത്ത ദിവസം തന്നെ ജോളി ജോണ്‍സണുമൊത്ത് കോയമ്പത്തൂരിലേക്ക് പോയത് റോയിയുടെ മരണം ആഘോഷിക്കാൻ ; വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

റോയിയുടെ മരണത്തിന് പിന്നാലെ അത് ആഘോഷിക്കാന്‍ ജോളി തൊട്ടടുത്ത ദിവസം തന്നെ കോയമ്ബത്തൂരിലേക്ക് യാത്ര പോയി. 2011 ഓക്ടോബര്‍ 31നായിരുന്നു റോയ് കൊല്ലപ്പെട്ടത്. എന്നാല്‍ ഒട്ടും വൈകാതെ ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് കോയമ്ബത്തൂരിലേക്ക് ജോളി യാത്ര നടത്തി. ഇത് റോയിയുടെ മരണം ആഘോഷിക്കാനാണെന്നും റൂറല്‍ എസ്പി കെ ജി സൈമണ്‍ വിശദമാക്കി. എന്നാൽ വീട്ടുക്കാർ ഈ യാത്രയെ ചോദ്യം ചെയ്യുകയുണ്ടായി.
പക്ഷേ കോയമ്ബത്തൂരില്‍ വളരെ പ്രധാനപ്പെട്ട മീറ്റിങ് ഉള്ളതാണെന്നും അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും ജോളി പറയുകയായിരുന്നു. ഇത് തെളിവെടുപ്പിനിടെ വ്യക്തമായി എന്ന് പൊലീസ് പറഞ്ഞു. എന്‍ഐടിയില്‍ ലക്ചറര്‍ എന്നാണ് ജോളി വീട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട മീറ്റിങ്ങായതിനാല്‍ ഒഴിവാക്കാന്‍ പറ്റില്ലെന്നും കള്ളം പറയുകയുണ്ടായി. ഈ സംഭവം ജോളിയുടെ കടുത്ത ക്രിമിനല്‍ മനസ്സിന്റെ പ്രതിഫലനമായിട്ടും അന്വേഷണോദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അതേ സമയം മൊബൈല്‍ ടവര്‍ പരിശോധനയിൽ ഇരുവരും ഒരു സ്ഥലത്താണെന്ന് തെളിവുകൾ കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















