അമ്മ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും, ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് വരാറാണ് പതിവെന്നും മകൻ; മകൾ അടങ്ങിയിരുന്നില്ല!! പോലീസിൽ പരാതി നൽകിയതോടെ പുറത്ത് വരുന്നത് ക്രൂരമായ കൊലപാതകം... കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചു മൂടിയതിന്റെ കാരണം കേട്ട് ഞെട്ടലോടെ ഉറ്റവരും നാട്ടുകാരും

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചു മൂടി. പട്ടത്താനം നീതി നഗര്‍ 68ല്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ സാവിത്രി(72) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനിലിലെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മാമുക്ക് സ്വദേശിനിയായ സാവിത്രിയമ്മയെ(84) കൊലപ്പടുത്തിയ കേസിലാണ് മകന്‍ സുനിലിനെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ അഞ്ച് മുതല്‍ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് സുനിലിനെ വീട്ടില്‍ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് സാവിത്രിയമ്മയെ വീട്ടുവളപ്പില്‍ കുളിച്ചുമൂടിയ നിലയില്‍ കണ്ടത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ സ്വത്തിനായി സാവിത്രിയമ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടന്‍ എന്നയാള്‍ ഒളിവിലാണ്. സഹോദരി പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് സുനില്‍ പരാതി നല്‍കിയിരുന്നു. അമ്മ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും, ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് വരാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ വരാന്‍ വൈകുന്നുവെന്ന് കാണിച്ചായിരുന്നു സുനില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha






















