Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം പൊളിച്ചടുക്കുമ്പോള്‍... ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ജോളിക്ക് പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് എസ്.പി.; ജോളിയുടെ അഭിഭാഷകന് കുറച്ച് സാമൂഹിക പ്രതിബദ്ധത ആവാമായിരുന്നു

13 OCTOBER 2019 09:59 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര കേസില്‍ പോലീസും വക്കീലന്‍മാരും തമ്മിലുള്ള വാക് പോരിലേക്കാണ് കടക്കുന്നത്. കൂടത്തായി കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്നും ആത്മഹത്യയാണെന്നും അഭിഭാഷകന്‍ ബി.എ. ആളൂര്‍ പറഞ്ഞതിന് പിന്നാലെ വലിയ വിമര്‍ശനവുമായി. കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ എസ്പി ഉദ്ദേശിച്ച വക്കീല്‍ ആരെന്ന് വ്യക്തമല്ല.

എല്ലാ കുറ്റങ്ങളും ജോളി സമ്മതിച്ചുവെന്ന് എസ്.പി. പറഞ്ഞു. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്‍ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു. തലേദിവസം താമരശേരി പോലീസ് സ്‌റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാന്‍ പോയത്. അഭിഭാഷകനാണ് ചോദ്യം ചെയ്യലില്‍ പ്രതിരോധിക്കാന്‍ ജോളിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് അദ്ദേഹം പറഞ്ഞു.

അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്‍ കുറ്റ സമ്മതം നടത്തി. അഭിഭാഷകന് പ്രൊഫഷണലിസമാകാം. കക്ഷിയെ സഹായിക്കാം. എന്നാല്‍ കുറച്ചൂകൂടി സാമൂഹിക പ്രതിബന്ധത കാണിക്കേണ്ടതായിരുന്നു. എസ്.പി പറഞ്ഞു. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ആറ് കേസുകളും അന്വേഷിക്കുന്നത് വിദഗ്ധരായ ഡിവൈഎസ്പിമാരാണ്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് അഭിഭാഷകന്‍ ബി.എ. ആളൂര്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പിഞ്ചു കുഞ്ഞൊഴികെ മരിച്ചവരെല്ലാം ആത്മഹത്യ ചെയ്തതൊ ഹൃദയാഘാതം മൂലം മരിച്ചതൊ ആണെന്നാണ് തനിക്കു മനസിലായിട്ടുള്ളത്. നരഹത്യ തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണെന്നും ആളൂര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൊലപാതകമാണെന്നു പ്രോസിക്യൂഷന് തെളിയിക്കാനാവില്ല. ആറു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. വിദേശത്തു നിന്നുള്ള രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടു വേണം അതെന്നാല്‍ പൊലീസിന് അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ജോളിക്കു വേണ്ടി ഹാജരാകുന്നതിന് ആവശ്യപ്പെട്ടത് അവരുടെ ഏറ്റവും അടുത്ത ആളുകളാണ്. അതാരാണെന്ന് വെളിപ്പെടുത്തില്ല. അവരുമായി തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ഇന്നലെ സംസാരിച്ചതിനെ തുടര്‍ന്ന് വക്കാലത്ത് എടുക്കുകയായിരുന്നു. കേസില്‍ അവര്‍ പ്രതി മാത്രമാണ്. കുറ്റം തെളിയിക്കുന്നതു വരെ കുറ്റം ആരോപിക്കപ്പെടുന്ന ആള്‍ മാത്രമാണ് ജോളി. അതുകൊണ്ടു തന്നെ സമീപിക്കുന്ന പ്രതികളുടെ അവകാശം സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണ്. ജോളിക്കു വേണ്ടി താന്‍ ഹാജരാകാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.

പ്രതി നല്‍കിയ മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാനാവില്ല. പൊലീസ് ശേഖരിച്ചിട്ടുള്ള മൊഴികളൊന്നും കോടതിയില്‍ അംഗീകരിക്കപ്പെടാവുന്നതല്ലെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (20 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (5 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends