ഈ ഗൈമില്‍ ജയിക്കണം ജയിച്ചേ പറ്റൂ, ജോളിയെ പൂട്ടിയ എസ്പി സൈമന്‍ രണ്ടും കല്‍പ്പിച്ചാണ്, പോലീസിനെ പൊട്ടന്‍ കളിപ്പിക്കാന്‍ ജോളി നടത്തിയ പൊറാട്ടു നാടകങ്ങളെ പൊളിച്ചടുക്കിയതെങ്ങനെ എന്ന് വ്യക്തമാക്കി എസ്പി

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി പുറത്തുവരും എന്നാണ് ജോളിയുടെ വക്കാലത്ത് എടുത്തിരിക്കുന്ന ആളൂര്‍ പറയുന്നത് ആളൂര്‍ ഈ വെല്ലുവിളിയുമായി രംഗത്തിറങ്ങുമ്പോള്‍ എന്തുചെയ്തിട്ടായാലും ഈ കേസില്‍ വിജയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കേസ് അന്വേഷിക്കുന്ന എസ്പി കെജി സൈമണ്‍ 'ഇതൊരു ഗെയിമാണ്, ജയിച്ചേ പറ്റൂ' എന്നും, അന്വേഷണം വഴി തിരിച്ച് വിടാന്‍ ജോളി ശ്രമിച്ചു എന്നു കെ ജി സൈമണ്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി, കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവര്‍ രണ്ട് പേരെക്കൂട്ടി കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ കണ്ടിരുന്നു എന്നും. അതനുസരിച്ച് കിട്ടിയ ഉപദേശം മൂലമായിരിക്കാം, ആദ്യത്തെ രണ്ട് ദിവസം അവര്‍ ബലം പിടിച്ച് നിന്നത്. പിന്നീട് കുറ്റം സമ്മതിച്ചു എന്നുംമാണ് കെ ജി സൈമണ്‍ വ്യക്തമാക്കിയത്.
നമ്മള്‍ പോലും പ്രതീക്ഷിക്കുന്നതല്ല ഇത്തരത്തിലൊരു പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന്. കൃത്യമായി അവര്‍ എല്ലാം പ്ലാന്‍ ചെയ്തു. ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവര്‍ രണ്ട് പേരെക്കൂട്ടി ഒരു പ്രമുഖ അഭിഭാഷകനെ കാണാന്‍ പോയി. എങ്ങനെയാണ് ഇതില്‍ നിന്ന് രക്ഷപ്പെടുക എന്ന് ചോദിക്കാനാണ് അവിടെ പോയതെന്നും അദേഹം വെളിപ്പെടുത്തി. അതുപോലെതന്നെ ബന്ധുക്കളായ റെഞ്ചിയും റോജോയും അടക്കമുള്ളവര്‍ ഇതില്‍ സംശയമുന്നയിച്ചിട്ടുണ്ട്. പക്ഷേ, അടുത്ത ബന്ധുക്കളെപ്പോലും വിദഗ്ധമായി ഇവര്‍ കബളിപ്പിച്ച സ്ഥിതിക്ക്, ഇങ്ങനെ കൊലപാതക വിവരം പറഞ്ഞിട്ട് പോലും ഒരാള്‍ പോലും ഇത് വിശ്വസിച്ചിരുന്നില്ല. ആദ്യം മുതല്‍ക്കേ. കുടുംബത്തിനകത്തുള്ളവര്‍ പോലും. റെഞ്ചിയോ റോജോയോ അല്ലാതെ ഇവര്‍ക്കെതിരെ ആദ്യം മൊഴി നല്‍കിയിരുന്നില്ല. അത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു കുടുംബത്തിന്റെ കാര്യമാണ്. ആറ് മൃതദേഹങ്ങള്‍ കല്ലറ പൊളിച്ച് എടുക്കുക എന്നത് തന്നെ ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു ടാസ്‌കായിരുന്നു. അതേസമയം തന്നെ മരണങ്ങള്‍ കാണുന്നതു ലഹരിയെന്ന് കൂടത്തായി കൊലപാതക പരമ്പരകളിലെ പ്രതി ജോളി മൊഴി നല്‍കിയതായുള്ള വിവരവും പുറത്തുവന്നു. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ചു വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരു മരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു.
അതേസമയം ഇന്ന് ജോളിയുടെ സഹോദരിയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരിയിലുള്ള തെങ്ങുംകുടി ജോണിയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നു മണിക്കൂര്‍ ജോണിയെ ചോദ്യം ചെയ്തു. ജോളിയുടെ ബന്ധുവെന്നതിലുപരിയായി ഈ കേസുമായി തനിക്കു യാതൊരു ബന്ധവും ഇല്ലെന്നും, അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. വടകര റൂറല്‍ എസ്പി ഓഫിസില്‍ ഹാജരാകണമെന്ന് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തി അന്വഷണസംഘം നിര്‍ദേശം നല്‍കി. നേരത്തെ ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജോളിയുടെയും ഷാജുവിന്റെയും മൊഴികളിലുള്ള വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണമെന്നാണ് വിവരം.
കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രമാണുള്ളത് പ്രതികളെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച പകല്‍ മുഴുവന്‍ ജോളിയെ മാത്രമാണു വടകര റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തുടര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൂടുതല്‍ ദിവസത്തേക്കു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.അന്വേഷണ സംഘത്തിനു സാങ്കേതിക സഹായം നല്‍കുന്നതിനു രൂപീകരിച്ച സംഘം ഞായറാഴ്ച വടകര റൂറല്‍ എസ്പി കെ. ജി. സൈമണുമായി കൂടിക്കാഴ്ച നടത്തും. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ തുടങ്ങി ഏഴു വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് ഡിജിപി സംഘം രൂപീകരിച്ചത്.
https://www.facebook.com/Malayalivartha





















