Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാജുവിന് കുരുക്ക് മുറുകുന്നു... ജോളിയുടെ ക്രൂരതകള്‍ക്ക് ഷാജു വെറുതേ മൂകസാക്ഷിയാകുമോ? ഇന്ന് ദൃശ്യം മോഡല്‍ നിര്‍ണായക ചോദ്യംചെയ്യല്‍; ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും; അമേരിക്കയില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ റോജോ തോമസില്‍ നിന്നും കാര്യങ്ങള്‍ തേടും

14 OCTOBER 2019 10:01 AM IST
മലയാളി വാര്‍ത്ത

ജോളി ജോസഫെന്ന ഭാര്യ നടത്തിയ ക്രൂരതകള്‍ക്ക് രണ്ടാം ഭര്‍ത്താവ് ഷാജു വെറുതേ നോക്കി നില്‍ക്കുമോ എന്ന സംശയമാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. ജോളി രാത്രി രണ്ട് മണി വരെ ഫോണ്‍ വിളിച്ചിരുന്നതായും പേടി കാരണം എതിര്‍ത്തില്ലെന്നുമാണ് ഷാജു പറഞ്ഞിരുന്നത്. മാത്രമല്ല പല വിഐപികള്‍ക്കും വിരുന്നൊരുക്കിയെന്നും തെളിഞ്ഞുട്ടുണ്ട്. കൊലകളുള്‍പ്പെടെ ജോളിയുടെ ക്രൂരതകള്‍ പലതിനും രണ്ടാം ഭര്‍ത്താവ് ഷാജു മൂകസാക്ഷിയായെന്നാണ് അന്വേഷണസംഘം നിഗമനത്തിലെത്തിയത്. ജോളിയുടെ മൊഴികള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്. കൂടുതല്‍ വ്യക്തതക്ക് ഇന്നു ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരേയും വെവ്വേറെയും ഒരുമിച്ചും ഇരുത്തി ദൃശ്യം സിനിമയില്‍ കാണുന്ന പോലെയായിരിക്കും ചോദ്യം ചെയ്യുക.

വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിന്റെയും ജോളിയുടെയും മൊഴികളില്‍ വലിയ വൈരുധ്യങ്ങളുണ്ട്. സിലിയെയും മകള്‍ ആല്‍ഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക. ഞായറാഴ്ച എസ്.പി ഓഫിസില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടിലെത്തിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികള്‍ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.

ആദ്യ ചോദ്യം ചെയ്യലില്‍ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.

കൂടത്തായി കൂട്ടകൊലപാതക പരമ്ബര കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.

കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും. വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന എട്ടംഗ സംഘത്തിന്റെ പരിശോധനയും അന്വേഷണത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള സംഘം കൊലപാതകം നടന്ന സ്ഥലങ്ങളിലെല്ലാമെത്തി പരിശോധനകള്‍ നടത്തും. അന്വേഷണ സംഘവുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോ തോമസ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ആവശ്യപ്പെട്ടതു പ്രകാരമാണ് റോജോ നാട്ടിലെത്തിയത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പൊലിസിന്റെ അകമ്ബടിയോടെ റോജോ വൈക്കത്തെ സഹോദരി രെഞ്ചിയുടെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റം വീട്ടില്‍ കൊല്ലപ്പെട്ട ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും ഇളയ മകനാണ് റോജോ. റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചത്. രഞ്ചിക്കും റോജോയ്ക്കും പ്രത്യേക പൊലിസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് റോജോയുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസമാണ് സഹോദരന്‍ റോയിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി റോജോ പൊലിസില്‍ പരാതി നല്‍കിയത്. അതോടെയാണ് വലിയ വഴിത്തിരുവുണ്ടായതും ജോളി പിടിയിലാകുന്നതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (15 minutes ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (41 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (52 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (3 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (3 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (3 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (3 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

Malayali Vartha Recommends