Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

ഷാജുവിന് കുരുക്ക് മുറുകുന്നു... ജോളിയുടെ ക്രൂരതകള്‍ക്ക് ഷാജു വെറുതേ മൂകസാക്ഷിയാകുമോ? ഇന്ന് ദൃശ്യം മോഡല്‍ നിര്‍ണായക ചോദ്യംചെയ്യല്‍; ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും; അമേരിക്കയില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ റോജോ തോമസില്‍ നിന്നും കാര്യങ്ങള്‍ തേടും

14 OCTOBER 2019 10:01 AM IST
മലയാളി വാര്‍ത്ത

ജോളി ജോസഫെന്ന ഭാര്യ നടത്തിയ ക്രൂരതകള്‍ക്ക് രണ്ടാം ഭര്‍ത്താവ് ഷാജു വെറുതേ നോക്കി നില്‍ക്കുമോ എന്ന സംശയമാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. ജോളി രാത്രി രണ്ട് മണി വരെ ഫോണ്‍ വിളിച്ചിരുന്നതായും പേടി കാരണം എതിര്‍ത്തില്ലെന്നുമാണ് ഷാജു പറഞ്ഞിരുന്നത്. മാത്രമല്ല പല വിഐപികള്‍ക്കും വിരുന്നൊരുക്കിയെന്നും തെളിഞ്ഞുട്ടുണ്ട്. കൊലകളുള്‍പ്പെടെ ജോളിയുടെ ക്രൂരതകള്‍ പലതിനും രണ്ടാം ഭര്‍ത്താവ് ഷാജു മൂകസാക്ഷിയായെന്നാണ് അന്വേഷണസംഘം നിഗമനത്തിലെത്തിയത്. ജോളിയുടെ മൊഴികള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്. കൂടുതല്‍ വ്യക്തതക്ക് ഇന്നു ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരേയും വെവ്വേറെയും ഒരുമിച്ചും ഇരുത്തി ദൃശ്യം സിനിമയില്‍ കാണുന്ന പോലെയായിരിക്കും ചോദ്യം ചെയ്യുക.

വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിന്റെയും ജോളിയുടെയും മൊഴികളില്‍ വലിയ വൈരുധ്യങ്ങളുണ്ട്. സിലിയെയും മകള്‍ ആല്‍ഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക. ഞായറാഴ്ച എസ്.പി ഓഫിസില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടിലെത്തിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികള്‍ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.

ആദ്യ ചോദ്യം ചെയ്യലില്‍ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.

കൂടത്തായി കൂട്ടകൊലപാതക പരമ്ബര കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.

കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും. വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന എട്ടംഗ സംഘത്തിന്റെ പരിശോധനയും അന്വേഷണത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള സംഘം കൊലപാതകം നടന്ന സ്ഥലങ്ങളിലെല്ലാമെത്തി പരിശോധനകള്‍ നടത്തും. അന്വേഷണ സംഘവുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോ തോമസ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ആവശ്യപ്പെട്ടതു പ്രകാരമാണ് റോജോ നാട്ടിലെത്തിയത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പൊലിസിന്റെ അകമ്ബടിയോടെ റോജോ വൈക്കത്തെ സഹോദരി രെഞ്ചിയുടെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റം വീട്ടില്‍ കൊല്ലപ്പെട്ട ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും ഇളയ മകനാണ് റോജോ. റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചത്. രഞ്ചിക്കും റോജോയ്ക്കും പ്രത്യേക പൊലിസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് റോജോയുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസമാണ് സഹോദരന്‍ റോയിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി റോജോ പൊലിസില്‍ പരാതി നല്‍കിയത്. അതോടെയാണ് വലിയ വഴിത്തിരുവുണ്ടായതും ജോളി പിടിയിലാകുന്നതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (56 minutes ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (59 minutes ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (1 hour ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (1 hour ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (2 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (2 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (2 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (5 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (6 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (6 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (6 hours ago)

Malayali Vartha Recommends