പെരുന്ന പോപ്പിന്റെ കണ്ണുരുട്ടലിൽ സഖാക്കൾ വീണു; എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാൻ നായരെ കാണാൻ കോടിയേരി ബാലകൃഷ്ണൻ പെരുന്നയിൽ ചെല്ലും; ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ എസ് എസിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ തീരുമാനം

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാൻ നായരെ കാണാൻ കോടിയേരി ബാലകൃഷ്ണൻ പെരുന്നയിൽ ചെല്ലും. സുകുമാരൻ നായരുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ എസ് എസിന്റെ ആവശ്യങ്ങൾ പരിഗണിക്കാനാണ് തീരുമാനം. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് എൻ എസ് എസിനെ പ്രീണിപ്പിക്കാനാണ് നീക്കം തുടങ്ങിയത്. പിണറായി വിജയന്റെ അനുവാദത്തോടെയാണ് കോടിയേരിയുടെ നീക്കം.
എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ നേതൃത്വത്തിലാണ് രമ്യചർച്ചകൾ നടക്കുന്നത്. കലഞ്ഞൂർ മധുവിന്റെ സഹോദരനാണ് കെ . എൻ. ബാലഗോപാൽ. അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ബാലഗോപാൽ പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനാണ്. കെ എൻ ബാലഗോപാൽ കൊല്ലത്ത് മത്സരിച്ചപ്പോൾ എൻ എസ് എസിന്റെ പിന്തുണ അദ്ദേഹത്തിനായിരുന്നു. എന്നിട്ടും ജയിച്ചില്ല.
സുകുമാരൻ നായരെ പ്രകോപിപ്പിച്ചത് വെള്ളാപ്പള്ളി നടേശനും പിണറായി സർക്കാരും തമ്മിലുള്ള സ്റ്റേഹബന്ധമാണ് . കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്ന തരത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി നടത്തിയ പ്രസ്താവന സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയത് ഇങ്ങനെയാണ് .
ശരിദൂരം നിലപാട് എൻ എസ് എസ് പുന:പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.നായർ സർവീസ് സൊസൈറ്റി സി പി എമ്മിന്റെ ശത്രുപക്ഷത്തല്ലെന്ന് കോടിയേരി പറഞ്ഞു. എൻ എസ് എസിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു.
എൻ എസ് എസ് നിലപാട് കർശനമാക്കിയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എൽ എസ് എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നത്. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ സർക്കാർ എപ്പോഴും തടസ്സവാദങ്ങൾ ഉണയിക്കാറുണ്ട്. എൻ എസ് എസ് കൃത്യമായ നയങ്ങൾക്ക് അനുസരിച്ചാണ് നിയമനം നടത്താറുള്ളത്. നിയമ പ്രകാരം നടക്കാറുള്ള നിയമനങ്ങൾക്ക് പോലും സർക്കാർ ക്വറിയിടുന്നു. ഇതാണ് പ്രകോപനത്തിനുള്ള ഒരു കാരണം.
ശബരിമല വിഷയത്തിൽ യുവതി പ്രവേശനത്തിനെതിരെ നിയമ നിർമ്മാണം നടത്തണമെന്നാണ് എൻ എസ് എസിന്റെ ആവശ്യം. എന്നാൽ ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ പിണറായി തയ്യാറല്ല. അതേ സമയം ശബരിമല വിഷയത്തിൽ വിവാദം വേണ്ടെന്നാണ് സി പിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വിശ്വാസികൾക്ക് അനുകൂലമായി പിണറായി മഞ്ചേശ്വരത്ത് പ്രതികരിച്ചത് ഇതിന്റെ ആദ്യ ചുവടുവയ്പ്പാണ്. പൊതു തെരഞ്ഞടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ഏത് ചെകുത്താനെയും പ്രീണിപ്പിക്കാനാണ് സി പി എം തീരുമാനം. കോടിയേരിയുടെ പെരുന്ന യാത്ര ഇതിന്റെ തുടക്കമാണ്. പെരുന്നയിൽ മുമ്പും കോടിയേരി പോയിട്ടുണ്ട്. എന്നാൽ പിണറായിയെ കാണാൻ സുകുമാരൻ നായർ ചെന്നത് കോട്ടയം ഗസ്റ്റ് ഹൗസിലാണ്. കഴിയുന്നത്ര സമുദായ നേതാക്കളെ നേരിൽ കണ്ട് വിശ്വാസം ഉറപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അതിനാണ് കോടിയേരിയെ നിയോഗിച്ചിരിക്കുന്നത്.
സർക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെടാൻ എൻ എസ് എസിലെ ചില ഭാരവാഹികൾക്ക് താല്പര്യമില്ല. കലഞ്ഞൂർ മധുവിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾക്കാണ് കലഹത്തിൽ താത്പര്യമില്ലാത്തത്.
https://www.facebook.com/Malayalivartha





















