മാത്യു മഞ്ചാടിയില്‍ മരണം മുന്നിൽ കണ്ടിരുന്നു; വെട്ടുകത്തിയുമായി നടന്നുവന്ന മാത്യുവിനോട് എവിടേക്ക് പോകുന്നുവെന്ന് ചോദിച്ചപ്പോൾ മരിച്ചുകഴിഞ്ഞാൽ കിടക്കാന്‍ പോകുന്ന സ്ഥലം നന്നാക്കാന്‍ പോകുന്നതാണെന്ന് പറഞ്ഞിരുന്നതായി അയൽവാസി:- സാഹചര്യത്തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്നും, അറസ്റ്റ് ഉണ്ടാകും.... റിമാന്റ് ചെയ്യും... നീ മക്കളെ ഒന്ന് ശ്രദ്ധിച്ചോണേ.. എന്ന് ജോളി തുറന്നുപറഞ്ഞതും അയൽക്കാരനോട്
സാഹചര്യത്തെളിവുകള്‍ എല്ലാം എനിക്കെതിരാണ്.. അറസ്റ്റ് ഉണ്ടാകും. എന്റെ മക്കളെ നീ നോക്കണം. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് അവസാന നിമിഷം അറസ്റ്റ് പ്രതീക്ഷിച്ച് അയൽവാസിയോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇതോടെ കേസില്‍ താന്‍ കുടുങ്ങുമെന്ന് ജോളി ഉറപ്പിച്ചിരുന്നതായി സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമായി. . തെറ്റു ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാ ചേച്ചി നിങ്ങള്‍ പേടിക്കുന്നത്? എന്ന് അയല്‍വാസിയായ യുവാവ് ചോദിച്ചപ്പോഴാണ് സാഹചര്യത്തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് ജോളി മറുപടി നല്‍കിയത്.
അതേ സമയം മരണപ്പെട്ട മഞ്ചാടിയില്‍ മാത്യു മരണം മുന്നില്‍ കണ്ടിരുന്നുവെന്നും മറ്റൊരു അയല്‍വാസിയും വ്യക്തമാക്കുന്നു. മാത്യൂ മരണപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് വെട്ടുകത്തിയും അതില്‍ കൊത്തിയ തേങ്ങയുമായി വരുന്നത് കണ്ട് എവിടെ പോയിരുന്നുവെന്ന് അയല്‍വാസിയായ ആയിഷ ചോദിച്ചു. മരിച്ചു കഴിഞ്ഞാല്‍ കിടക്കാന്‍ പോകുന്ന സ്ഥലം ഒന്ന് നന്നാക്കാന്‍ പോതാണെന്നായിരുന്നു മാത്യുവിന്റെ മറുപടി. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്യു പറഞ്ഞ വാക്കുകള്‍ അറംപറ്റി.ജോളിയെ സംശയിച്ചതിന്റെ പേരില്‍ ജോളി തന്നെ ആ ജീവനെടുത്തു.
https://www.facebook.com/Malayalivartha